പത്താന്‍കോട്ട് ആക്രമണം; 'സൈന്യത്തെ അയച്ചതിന് കേന്ദ്രം 7.50 കോടി പ്രതിഫലം ചോദിച്ചു', ഭഗവന്ത് മന്‍

പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് സൈന്യത്തെ അയച്ചതിന് കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബിനോട് പ്രതിഫലം ആവശ്യപ്പെട്ടതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ഏഴരക്കോടി രൂപ നല്‍കാനാണ് കേന്ദ്രം അറിയിച്ചത്. പഞ്ചാബ് നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

കേന്ദ്രം കത്ത് അയച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതാവായ സാധു സിങ്ങിനൊപ്പം മന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ പോയി കണ്ടു. ആവശ്യപ്പെട്ട തുക തന്റെ എംപി ഫണ്ടില്‍ നിന്നും എടുത്തുകൊള്ളാന്‍ അറിയിച്ചുവെന്നും എന്നാല്‍ പകരം പഞ്ചാബ് ഈ രാജ്യത്തിന്റെ ഭാഗമല്ലെന്നും ഇന്ത്യയില്‍ നിന്നും സൈന്യത്തെ പഞ്ചാബ് വാടകയ്ക്ക് എടുത്തതാണെന്നും രേഖാമൂലം എഴുതി നല്‍കണമെന്നും പറഞ്ഞതായി മന്‍ സഭയില്‍ അറിയിച്ചു.

2016 ജനുവരി രണ്ടിനായിരുന്നു പത്താന്‍കോട്ട് ആക്രമണം നടന്നത്. 80 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ ഉള്‍പ്പടെ ഏഴ് സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്. ആക്രമണം നടത്തിയ ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ