പതഞ്ജലി സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു; ഓരോ പരസ്യത്തിനും ഒരു കോടി രൂപ പിഴ ഈടാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്

പതഞ്ജലി ഉത്പന്നങ്ങളുടെ വസ്തുത വിരുദ്ധമായ പരസ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നത് തുടര്‍ന്നാല്‍ ഓരോ പരസ്യത്തിനും ഒരു കോടി രൂപ പിഴ ഈടാക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യാന്‍ ബാബാ രാംദേവിന്റെയും ബാലകൃഷ്ണയുടെയും ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിക്കിന് കോടതി നിര്‍ദ്ദേശം നല്‍കി.

പതഞ്ജലിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ പരാതി പരിഗണിക്കവേ ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള, പ്രശാന്ത് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആയുര്‍വേദ ഉത്പന്നങ്ങള്‍ എന്ന പേരില്‍ കമ്പനി പുറത്തിറക്കുന്ന ഉത്പന്നങ്ങളാണ് വിവിധ രോഗങ്ങള്‍ സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്നത്.

ഇതുമായി ബന്ധപ്പെട്ട് നല്‍കുന്ന പരസ്യങ്ങള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നവയാണെങ്കില്‍ പിഴ ഈടാക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അടുത്ത വര്‍ഷം ഫെബ്രുവരി 5ന് വീണ്ടും കോടതി കേസ് പരിഗണിക്കും. ഹര്‍ജിയില്‍ നേരത്തെ കോടതി കേന്ദ്ര ആരോഗ്യ ആയുഷ് മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

പ്രമേഹം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്ക് പതഞ്ജലി ഉത്പന്നങ്ങള്‍ നിര്‍ദ്ദേശിച്ച് മുഖ്യധാര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യങ്ങള്‍ നല്‍കിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ക്ക് വലിയ തോതില്‍ പാര്‍ശ്വഫലങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു പരസ്യം. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക