മോദിക്ക് കത്തെഴുതിയതിന് രാജ്യദ്രോഹ കേസ്; അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ പിന്തുണച്ച് 185 കലാസാംസ്കാരിക പ്രവർത്തകർ

രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള പ്രശസ്തർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് സംബന്ധിച്ച വിവാദം തുടരവെ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കലാ സാംസ്കാരിക രംഗത്തെ 185 ഓളം പേരാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരുടെ തുറന്ന കത്തിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നടൻ നസീറുദ്ദീൻ ഷാ, നർത്തകി മല്ലിക സാരാഭായ്, എഴുത്തുകാരി നയൻതാര സാഹൽ, ചരിത്രകാരി റോമില ഥാപ്പർ ഗായകൻ ടി എം കൃഷ്ണ, കലാകാരൻ വിവൻ സുന്ദരം, മലയാളികളായ കെ.സച്ചിതാനന്ദൻ, കെ.ജി ശങ്കര പിള്ള, എം.എ ബേബി അനിത തമ്പി, ബി രാജീവൻ, ബി.ർ.പി ഭാസ്കർ സിവിക് ചന്ദ്രൻ, സുനിൽ പി ഇളയിടം എന്നിവരുൾപ്പെടെയുള്ള 185 പേരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

“സാംസ്കാരിക സമൂഹത്തിലെ ഞങ്ങളുടെ നാൽപത്തിയൊമ്പത് സഹപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കാരണം അവർ സിവിൽ സമൂഹത്തിലെ ബഹുമാന്യരായ അംഗങ്ങൾ എന്ന നിലയിൽ തങ്ങളുടെ കടമ നിർവഹിച്ചു. നമ്മുടെ രാജ്യത്തെ ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അവർ പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതി. ഇതിനെ രാജ്യദ്രോഹപ്രവർത്തനം എന്ന് വിളിക്കാമോ? അതോ കോടതികളെ ദുരുപയോഗം ചെയ്യുന്നതിലൂടെ പൗരന്മാരുടെ അഭിപ്രായങ്ങൾ നിശ്ശബ്ദമാക്കുന്നതിനുള്ള തന്ത്രമാണോ? ” 185 പേർ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു. ഇത്തരം പീഡനങ്ങളെ അപലപിക്കുന്നതായും 49 വ്യക്തികൾ മോദിക്ക് എഴുതിയ കത്തിനെ പിന്തുണക്കുന്നതായും ഒപ്പിട്ടവർ പറഞ്ഞു. ആൾക്കൂട്ട കൊലപാതകം, ആളുകളുടെ അഭിപ്രായങ്ങളെ നിശ്ശബ്‌ദമാക്കുക, പൗരന്മാരെ ഉപദ്രവിക്കാൻ കോടതികളെ ദുരുപയോഗം ചെയ്യുക എന്നിവയ്‌ക്കെതിരെ “നമ്മിൽ കൂടുതൽ പേർ ദിവസവും ശബ്ദിക്കുമെന്നും” എന്നും അവർ കൂട്ടിച്ചേർത്തു.

അടൂർ ഗോപാലകൃഷ്ണൻ, രേവതി, രാംചന്ദ്ര ഗുഹ, മണിരത്നം, അപർണ സെൻ എന്നിവരുൾപ്പെടെ 50 ഓളം പ്രമുഖർക്കെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഒക്‌ടോബർ 3 വ്യാഴാഴ്ച ബിഹാറിലെ മുസാഫർപൂരിലാണ് എഫ്‌.ഐ.ആർ ഫയൽ ചെയ്തത്. പ്രശസ്തരുടെ തുറന്ന കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നുവെന്നും രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രകടനത്തെ ദുർബലപ്പെടുത്തിയെന്നും പരാതിയിൽ അവകാശപ്പെടുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ