ഡൽഹി വിദ്വേഷ പ്രസംഗം; നിലവിൽ കേസെടുക്കാൻ കഴിയില്ലെന്ന് കേന്ദ്രം; സമ്മതിച്ച് ഹൈക്കോടതി

ഡൽഹിയിൽ അക്രമത്തിന് പ്രേരിപ്പിച്ച വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ നടപടികളെ കുറിച്ച് സത്യവാങ്മൂലം നൽകാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് ഒരു മാസത്തെ സമയം നൽകി. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ പരിശോധിച്ച് മറുപടി സമർപ്പിക്കാൻ ഹൈക്കോടതി ഡൽഹി പൊലീസിനും നാല് ആഴ്ച സമയം നൽകി. ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ ആവശ്യപ്പെടുന്ന അപേക്ഷകർക്ക് ഇതിനു ശേഷം മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം ലഭിക്കും. അടുത്ത വാദം ഏപ്രിൽ 13- നാണ്.

കേസിൽ ഹൈക്കോടതി ഇന്ന് വാദം പുനരാരംഭിച്ചപ്പോൾ, ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌റ, വിദ്വേഷ പ്രസംഗങ്ങൾ തിരഞ്ഞെടുക്കാൻ ഹർജിക്കാർക്ക് കഴിയില്ലെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ എഫ്‌ഐആർ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തു.

“ഹർജിക്കാർ മൂന്ന് വിദ്വേഷ പ്രസംഗങ്ങൾ തിരഞ്ഞെടുത്തു. ഒരു ഹർജിയിൽ, ഹർജിക്കാരന് പ്രസംഗങ്ങൾ തിരഞ്ഞെടുക്കാനാവില്ലെന്ന് ഞാൻ ചൂണ്ടിക്കാട്ടി. ഞങ്ങൾക്ക് ലഭിച്ച മൂന്നെണ്ണം ഒഴികെയുള്ള ധാരാളം പ്രസംഗങ്ങൾ ഞങ്ങൾ ചൂണ്ടിക്കാട്ടി. പ്രസംഗങ്ങളിൽ നമ്മൾക്ക് തിരഞ്ഞെടുപ്പ് നടത്താനാവില്ല,” സോളിസിറ്റർ ജനറൽ കോടതിയോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ എഫ്‌ഐആർ ഫയൽ ചെയ്യാൻ കഴിയില്ലെന്നും ഉചിതമായ സമയത്ത് പൊലീസ് നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി കലാപത്തിന് പ്രേരകമായ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ഡൽഹി പൊലീസിനോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കപിൽ മിശ്ര, അനുരാഗ് താക്കൂർ, അഭയ് വർമ്മ, പർവേഷ് വർമ്മ എന്നീ നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ തുറന്ന കോടതിയിൽ പ്ലേ ചെയ്തതിനെ തുടർന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ ഹര്‍ജി പരിഗണിച്ച ന്യായാധിപന്‍ ജസ്റ്റിസ് മുരളീധറിനു രാത്രിയോടെ സ്ഥലംമാറ്റ ഉത്തരവ് വന്നിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഇതിന് മുമ്പ് കേസ് തന്നെ ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍ നിന്നും മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരുടെ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.

Latest Stories

ടി20 ലോകകപ്പ് 2024: ഐപിഎല്‍ പ്രകടനം കൊണ്ട് കാര്യമില്ല, ടീം മാനേജ്മെന്‍റ് നോക്കുന്നത് മറ്റൊന്ന്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ഇടത് ആശയങ്ങളോട് താത്പര്യമുള്ള നിക്ഷ്പക്ഷനായ വ്യക്തിയാണ് ഞാൻ: ടൊവിനോ തോമസ്

വയനാട് കമ്പമലയിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ

'ഗുജറാത്ത് മോഡല്‍ ചതി', സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ദുരന്തമാകുന്ന കോണ്‍ഗ്രസ്!

തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് സുരേഷ് ഗോപി; അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നീ ആണോ ചെക്കാ ലോകകപ്പ് ടീമിൽ ഇടം നേടാൻ പോകുന്നത്, ദുരന്തം ബാറ്റിംഗാണ് നിന്റെ; സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര

'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്

ദുൽഖർ മമ്മൂക്കയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴൊക്കെ, എന്റെ അച്ഛൻ കൂടെയില്ലല്ലോ എന്ന സങ്കടം വരും: പൃഥ്വിരാജ്

രോഹിത് ശര്‍മ്മയ്ക്ക് പുതിയ പേര് നല്‍കി യുസ്‌വേന്ദ്ര ചാഹല്‍