എൻ‌.പി‌.ആർ അന്നും ഇന്നും; ആശങ്കകൾ ഉയർത്തുന്ന പ്രധാന വ്യത്യാസങ്ങൾ

ചൊവ്വാഴ്ച സർക്കാർ പ്രഖ്യാപിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ (എൻ‌.പി‌.ആർ) വ്യക്തികൾ അവരുടെ “മാതാപിതാക്കൾ ഇരുവരുടെയും ജനന തീയതിയും ജനന സ്ഥലവും” ആദ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. 2010ലെ എൻ‌.പി‌.ആറിനായി ഈ വിവരം ശേഖരിച്ചിട്ടില്ല.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള പ്രക്രിയ ആയ ദേശീയ പൗരത്വ പട്ടിക (എൻ‌.ആർ‌.സി)യുടെ പശ്ചാത്തലത്തിലാണ് ഇത് വിവാദമായിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി പ്രകാരം, 1987 ന് ശേഷം ജനിച്ച വ്യക്തികളുടെ, ഒരു രക്ഷകർത്താവെങ്കിലും ഇന്ത്യൻ പൗരനായിരിക്കണം.

പാർലമെന്റിലും പുറത്തും ആഭ്യന്തരമന്ത്രി അമിത് ഷാ ഒന്നിലധികം തവണ പ്രഖ്യാപിച്ചതുപോലെ രാജ്യവ്യാപകമായി എൻ‌.ആർ‌.സി നടപ്പാക്കിയാൽ മാതാപിതാക്കളുടെ ജനന തീയതിയും ജനന സ്ഥലവും ആവശ്യമാണെന്ന് വിമർശകർ ചൂണ്ടികാണിക്കുന്നു.

അവസാന എൻ‌.പി‌.ആറിൽ‌, വിവര ശേഖരണത്തിനായി 15 മാനദണ്ഡങ്ങളാണ് ഉണ്ടായിരുന്നത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇത്തവണ 21 പോയിന്റുകളിലായിട്ടാണ് വിവരം ശേഖരിക്കുന്നത്.

അവസാന താമസസ്ഥലം, പാസ്‌പോർട്ട് നമ്പർ, ആധാർ ഐഡി, വോട്ടർ ഐഡി കാർഡ് നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇവ മുമ്പ് ആവശ്യപ്പെട്ടിരുന്നില്ല.

പുതിയ വിശദാംശങ്ങൾ‌ ഉൾ‌ക്കൊള്ളുന്നതിനായി മാതാപിതാക്കളുടെ പേരും പങ്കാളിയുടെ പേരും ഒരു പോയിന്റിലേക്ക് ചുരുക്കിയിരിക്കുന്നു.

“8,500 കോടി രൂപ അനുവദിച്ചുകൊണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌.പി‌.ആർ) പുതുക്കാൻ സർക്കാർ തീരുമാനിച്ചു. മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും പ്രഖ്യാപിക്കാനും മറ്റ് 21 പോയിന്റുകളിൽ വിവരങ്ങൾ നൽകാനും എൻ‌.പി‌.ആർ ആവശ്യപ്പെടും. 2010 ലെ അവസാന എൻ‌.പി‌.ആർ‌ പ്രക്രിയയിൽ ഈ വിവരങ്ങളിൽ ഭൂരിഭാഗവും ശേഖരിച്ചിട്ടില്ല, ”സി‌.പി‌.എം നേതാവ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

എൻ‌.പി‌.ആറിനായുള്ള വിവരങ്ങൾ എൻ‌.ആർ‌.സിക്ക് ഉപയോഗിക്കില്ലെന്ന് അമിത് ഷാ ഇന്നലെ വൈകുന്നേരം വാദിച്ചു. എൻ‌.ആർ‌.സിയെക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

“എൻ‌.പി‌.ആറും എൻ‌.ആർ‌.സിയും തമ്മിൽ യാതൊരു ബന്ധവുമില്ല.” 3,941 കോടി രൂപ ചെലവിൽ എൻ‌.പി‌.ആർ ജനസംഖ്യാ പട്ടിക പുതുക്കാൻ സർക്കാർ അനുമതി നൽകിയതിന് മണിക്കൂറുകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എൻ‌.പി‌.ആർ എന്നത് ജനസംഖ്യയുടെ രജിസ്റ്ററാണ്, അതിന്റെ അടിസ്ഥാനത്തിലാണ് നയങ്ങൾ രൂപീകരിക്കുന്നത്. എൻ‌.ആർ‌.സി ജനങ്ങളോട് ചോദിക്കുന്നത് അവർ എന്ത് അടിസ്ഥാനത്തിലാണ് രാജ്യത്തെ പൗരന്മാർ ആയിരിക്കുന്നത് എന്നാണ്. രണ്ട് പ്രക്രിയകളും ബന്ധിപ്പിച്ചിട്ടില്ല. എൻ‌.ആർ‌.സിക്ക് എൻ‌.പി‌.ആർ‌ ഡാറ്റ ഉപയോഗിക്കാൻ‌ കഴിയില്ല, ” വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിനുള്ള അടിസ്ഥാനം എൻ‌.പി‌.ആറാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി