എൻ‌.പി‌.ആർ അന്നും ഇന്നും; ആശങ്കകൾ ഉയർത്തുന്ന പ്രധാന വ്യത്യാസങ്ങൾ

ചൊവ്വാഴ്ച സർക്കാർ പ്രഖ്യാപിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ (എൻ‌.പി‌.ആർ) വ്യക്തികൾ അവരുടെ “മാതാപിതാക്കൾ ഇരുവരുടെയും ജനന തീയതിയും ജനന സ്ഥലവും” ആദ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. 2010ലെ എൻ‌.പി‌.ആറിനായി ഈ വിവരം ശേഖരിച്ചിട്ടില്ല.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള പ്രക്രിയ ആയ ദേശീയ പൗരത്വ പട്ടിക (എൻ‌.ആർ‌.സി)യുടെ പശ്ചാത്തലത്തിലാണ് ഇത് വിവാദമായിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി പ്രകാരം, 1987 ന് ശേഷം ജനിച്ച വ്യക്തികളുടെ, ഒരു രക്ഷകർത്താവെങ്കിലും ഇന്ത്യൻ പൗരനായിരിക്കണം.

പാർലമെന്റിലും പുറത്തും ആഭ്യന്തരമന്ത്രി അമിത് ഷാ ഒന്നിലധികം തവണ പ്രഖ്യാപിച്ചതുപോലെ രാജ്യവ്യാപകമായി എൻ‌.ആർ‌.സി നടപ്പാക്കിയാൽ മാതാപിതാക്കളുടെ ജനന തീയതിയും ജനന സ്ഥലവും ആവശ്യമാണെന്ന് വിമർശകർ ചൂണ്ടികാണിക്കുന്നു.

അവസാന എൻ‌.പി‌.ആറിൽ‌, വിവര ശേഖരണത്തിനായി 15 മാനദണ്ഡങ്ങളാണ് ഉണ്ടായിരുന്നത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇത്തവണ 21 പോയിന്റുകളിലായിട്ടാണ് വിവരം ശേഖരിക്കുന്നത്.

അവസാന താമസസ്ഥലം, പാസ്‌പോർട്ട് നമ്പർ, ആധാർ ഐഡി, വോട്ടർ ഐഡി കാർഡ് നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇവ മുമ്പ് ആവശ്യപ്പെട്ടിരുന്നില്ല.

പുതിയ വിശദാംശങ്ങൾ‌ ഉൾ‌ക്കൊള്ളുന്നതിനായി മാതാപിതാക്കളുടെ പേരും പങ്കാളിയുടെ പേരും ഒരു പോയിന്റിലേക്ക് ചുരുക്കിയിരിക്കുന്നു.

“8,500 കോടി രൂപ അനുവദിച്ചുകൊണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌.പി‌.ആർ) പുതുക്കാൻ സർക്കാർ തീരുമാനിച്ചു. മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും പ്രഖ്യാപിക്കാനും മറ്റ് 21 പോയിന്റുകളിൽ വിവരങ്ങൾ നൽകാനും എൻ‌.പി‌.ആർ ആവശ്യപ്പെടും. 2010 ലെ അവസാന എൻ‌.പി‌.ആർ‌ പ്രക്രിയയിൽ ഈ വിവരങ്ങളിൽ ഭൂരിഭാഗവും ശേഖരിച്ചിട്ടില്ല, ”സി‌.പി‌.എം നേതാവ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

എൻ‌.പി‌.ആറിനായുള്ള വിവരങ്ങൾ എൻ‌.ആർ‌.സിക്ക് ഉപയോഗിക്കില്ലെന്ന് അമിത് ഷാ ഇന്നലെ വൈകുന്നേരം വാദിച്ചു. എൻ‌.ആർ‌.സിയെക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

“എൻ‌.പി‌.ആറും എൻ‌.ആർ‌.സിയും തമ്മിൽ യാതൊരു ബന്ധവുമില്ല.” 3,941 കോടി രൂപ ചെലവിൽ എൻ‌.പി‌.ആർ ജനസംഖ്യാ പട്ടിക പുതുക്കാൻ സർക്കാർ അനുമതി നൽകിയതിന് മണിക്കൂറുകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എൻ‌.പി‌.ആർ എന്നത് ജനസംഖ്യയുടെ രജിസ്റ്ററാണ്, അതിന്റെ അടിസ്ഥാനത്തിലാണ് നയങ്ങൾ രൂപീകരിക്കുന്നത്. എൻ‌.ആർ‌.സി ജനങ്ങളോട് ചോദിക്കുന്നത് അവർ എന്ത് അടിസ്ഥാനത്തിലാണ് രാജ്യത്തെ പൗരന്മാർ ആയിരിക്കുന്നത് എന്നാണ്. രണ്ട് പ്രക്രിയകളും ബന്ധിപ്പിച്ചിട്ടില്ല. എൻ‌.ആർ‌.സിക്ക് എൻ‌.പി‌.ആർ‌ ഡാറ്റ ഉപയോഗിക്കാൻ‌ കഴിയില്ല, ” വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിനുള്ള അടിസ്ഥാനം എൻ‌.പി‌.ആറാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി