എൻ‌.പി‌.ആർ അന്നും ഇന്നും; ആശങ്കകൾ ഉയർത്തുന്ന പ്രധാന വ്യത്യാസങ്ങൾ

ചൊവ്വാഴ്ച സർക്കാർ പ്രഖ്യാപിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ (എൻ‌.പി‌.ആർ) വ്യക്തികൾ അവരുടെ “മാതാപിതാക്കൾ ഇരുവരുടെയും ജനന തീയതിയും ജനന സ്ഥലവും” ആദ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. 2010ലെ എൻ‌.പി‌.ആറിനായി ഈ വിവരം ശേഖരിച്ചിട്ടില്ല.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള പ്രക്രിയ ആയ ദേശീയ പൗരത്വ പട്ടിക (എൻ‌.ആർ‌.സി)യുടെ പശ്ചാത്തലത്തിലാണ് ഇത് വിവാദമായിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി പ്രകാരം, 1987 ന് ശേഷം ജനിച്ച വ്യക്തികളുടെ, ഒരു രക്ഷകർത്താവെങ്കിലും ഇന്ത്യൻ പൗരനായിരിക്കണം.

പാർലമെന്റിലും പുറത്തും ആഭ്യന്തരമന്ത്രി അമിത് ഷാ ഒന്നിലധികം തവണ പ്രഖ്യാപിച്ചതുപോലെ രാജ്യവ്യാപകമായി എൻ‌.ആർ‌.സി നടപ്പാക്കിയാൽ മാതാപിതാക്കളുടെ ജനന തീയതിയും ജനന സ്ഥലവും ആവശ്യമാണെന്ന് വിമർശകർ ചൂണ്ടികാണിക്കുന്നു.

അവസാന എൻ‌.പി‌.ആറിൽ‌, വിവര ശേഖരണത്തിനായി 15 മാനദണ്ഡങ്ങളാണ് ഉണ്ടായിരുന്നത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇത്തവണ 21 പോയിന്റുകളിലായിട്ടാണ് വിവരം ശേഖരിക്കുന്നത്.

അവസാന താമസസ്ഥലം, പാസ്‌പോർട്ട് നമ്പർ, ആധാർ ഐഡി, വോട്ടർ ഐഡി കാർഡ് നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇവ മുമ്പ് ആവശ്യപ്പെട്ടിരുന്നില്ല.

പുതിയ വിശദാംശങ്ങൾ‌ ഉൾ‌ക്കൊള്ളുന്നതിനായി മാതാപിതാക്കളുടെ പേരും പങ്കാളിയുടെ പേരും ഒരു പോയിന്റിലേക്ക് ചുരുക്കിയിരിക്കുന്നു.

“8,500 കോടി രൂപ അനുവദിച്ചുകൊണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌.പി‌.ആർ) പുതുക്കാൻ സർക്കാർ തീരുമാനിച്ചു. മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും പ്രഖ്യാപിക്കാനും മറ്റ് 21 പോയിന്റുകളിൽ വിവരങ്ങൾ നൽകാനും എൻ‌.പി‌.ആർ ആവശ്യപ്പെടും. 2010 ലെ അവസാന എൻ‌.പി‌.ആർ‌ പ്രക്രിയയിൽ ഈ വിവരങ്ങളിൽ ഭൂരിഭാഗവും ശേഖരിച്ചിട്ടില്ല, ”സി‌.പി‌.എം നേതാവ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

എൻ‌.പി‌.ആറിനായുള്ള വിവരങ്ങൾ എൻ‌.ആർ‌.സിക്ക് ഉപയോഗിക്കില്ലെന്ന് അമിത് ഷാ ഇന്നലെ വൈകുന്നേരം വാദിച്ചു. എൻ‌.ആർ‌.സിയെക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

“എൻ‌.പി‌.ആറും എൻ‌.ആർ‌.സിയും തമ്മിൽ യാതൊരു ബന്ധവുമില്ല.” 3,941 കോടി രൂപ ചെലവിൽ എൻ‌.പി‌.ആർ ജനസംഖ്യാ പട്ടിക പുതുക്കാൻ സർക്കാർ അനുമതി നൽകിയതിന് മണിക്കൂറുകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എൻ‌.പി‌.ആർ എന്നത് ജനസംഖ്യയുടെ രജിസ്റ്ററാണ്, അതിന്റെ അടിസ്ഥാനത്തിലാണ് നയങ്ങൾ രൂപീകരിക്കുന്നത്. എൻ‌.ആർ‌.സി ജനങ്ങളോട് ചോദിക്കുന്നത് അവർ എന്ത് അടിസ്ഥാനത്തിലാണ് രാജ്യത്തെ പൗരന്മാർ ആയിരിക്കുന്നത് എന്നാണ്. രണ്ട് പ്രക്രിയകളും ബന്ധിപ്പിച്ചിട്ടില്ല. എൻ‌.ആർ‌.സിക്ക് എൻ‌.പി‌.ആർ‌ ഡാറ്റ ഉപയോഗിക്കാൻ‌ കഴിയില്ല, ” വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിനുള്ള അടിസ്ഥാനം എൻ‌.പി‌.ആറാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്