സുരക്ഷയുടെ ഭാഗമായി പെഗസസ് ഉപയോഗിക്കാം; അത് ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് ആശങ്ക; ചാര സോഫ്റ്റ്വെയറിനെക്കുറിച്ച് സുപ്രീംകോടതി

സുരക്ഷയുടെ ഭാഗമായി ചാര സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. അത് ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് യഥാര്‍ഥ ആശങ്ക. പെഗസസ് ചാര സോഫ്റ്റ്വെയര്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.

ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരീക്ഷണം നടത്തിയെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് 2021ല്‍ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കവെയാണ് പെഗസസിനെ കുറിച്ച് പരാമര്‍ശം നടത്തിയത്.

വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങി ആയിരക്കണക്കിനു പേരുടെ ഫോണ്‍ ഇസ്രയേല്‍ ചാരസോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ചു ചോര്‍ത്തിയതുമായി ബന്ധപ്പെട്ടതാണു കേസ്. മുന്നൂറോളം ഇന്ത്യക്കാരും പട്ടികയില്‍ ഉള്‍പ്പെട്ടതോടെ, സുപ്രീം കോടതിയില്‍ ഹര്‍ജികളെത്തി.

ചാരസോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ചു ചോര്‍ത്തിയെന്നു പരാതിയുള്ള 29 പേരാണ് പരിശോധനയ്ക്കായി വിദഗ്ധ സമിതിക്കു ഫോണ്‍ കൈമാറിയത്. ചോര്‍ത്തപ്പെട്ടവരുടെ പേരുകളുമായി പുറത്തുവന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്നു മുന്നൂറോളം പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഫോണ്‍ നല്‍കാന്‍ പലരും മടിച്ചു. ഇത് അന്വേഷണം നീളാന്‍ ഇടയാക്കി. പത്രപ്പരസ്യം നല്‍കിയും കോടതി വഴി ആവശ്യപ്പെട്ടും നടത്തിയ ഇടപെടലുകള്‍ക്ക് ശേഷമാണ് 29 പേരെങ്കിലും ഫോണ്‍ നല്‍കിയത്. ഫോണുകളില്‍ ഡിജിറ്റല്‍, ഫൊറന്‍സിക് പരിശോധനകള്‍ സമിതി നടത്തിയിരുന്നു.

വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൗരന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനും ഉചിതമായ നിയമഭേദഗതികള്‍ക്കും നിര്‍ദേശങ്ങളുണ്ട്.

സ്വീകരിക്കേണ്ട ഭാവി നടപടികള്‍, സുതാര്യത, പരാതി, പരാതി പരിഹാരം തുടങ്ങിയവ സംബന്ധിച്ചും നിര്‍ദേശങ്ങളുണ്ട്. സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് 3 ഭാഗങ്ങളായാണ്. പെഗസസുമായി ബന്ധപ്പെട്ട് സമിതി നടത്തിയ അന്വേഷണങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങളും പ്രത്യേക ഫയലായി കോടതിയില്‍ നല്‍കി.

Latest Stories

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍

സീറ്റ് വാഗ്ദാനം ചെയ്ത് അമിത് ഷായുടെ ദൂതൻ എത്തി, എംപി സ്ഥാനം തന്നാൽ സ്വീകരിക്കാൻ തയ്യാറാണ് : ഐ. എം. വിജയൻ

കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം: കെ .സുധാകരന്‍

ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

'ധോണിയെ ഞാൻ വല്ലാതെ മിസ് ചെയുന്നു' എന്ന് ചാഹർ, 'എന്നാൽ നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നില്ല' എന്ന് ധോണി; ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ലാതെ താരങ്ങൾ