'ട്രോളിയാല്‍ കരയുന്ന സ്ഥാനാര്‍ഥിയല്ല ഞാന്‍, ബോളിവുഡില്‍ നിന്ന് വന്നത് കൊണ്ട് എനിക്ക് തലച്ചോറില്ലെന്ന് കരുതിയോ?; വിമര്‍ശകരുടെ വായടപ്പിച്ച് ഊര്‍മ്മിള

ബോളിവുഡില്‍ നിന്ന് വന്ന സ്ഥാനാര്‍ഥിയാണ് കരുതി തനിക്ക് തലച്ചോറില്ലെന്ന് ആരും കരുതേണ്ടെന്ന് ബോളിവുഡ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിള മാതോംട്കര്‍. ട്രോളിയാല്‍ കരയുന്ന സ്ഥാനാര്‍ഥിയല്ല താനെന്നും ഓര്‍മ്മിപ്പിച്ചാണ് മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായ ഉര്‍മ്മിള വിമര്‍ശകരുടെ വായടപ്പിച്ചത്.

“ഞാന്‍ ഇവിടെ വന്നിരിക്കുന്നത് കരയാന്‍ വേണ്ടിയല്ല. പ്രത്യേകിച്ചും എന്നെ ട്രോളുന്നതിന്റേയും വിമര്‍ശിക്കുന്നതിന്റേയും പേരില്‍. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതുകൊണ്ട് എനിക്ക് തലച്ചോറില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍”- ഊര്‍മ്മിള പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നതെന്നും ട്രോളുകള്‍ കൊണ്ട് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും ഊര്‍മ്മിള വ്യക്തമാക്കി. അന്ധേരിയിലെ യൂത്ത് മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. പാട്ടീദര്‍ നേതാവ് ഹര്‍ദിക് പട്ടേലും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ഊര്‍മ്മിളയ്‌ക്കെതിരെ വ്യാപകമായി ട്രോളുകള്‍ പ്രചരിച്ചിരുന്നു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്