ഓൺലൈൻ വാർത്തകൾ, സോഷ്യൽ മീഡിയ, ഒ.ടി.ടി എന്നിവയ്ക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ. ഓൺലൈൻ വാർത്ത സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കുമായി പെരുമാറ്റച്ചട്ടം, ത്രിതല പരാതി പരിഹാര ചട്ടക്കൂട് എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഈ നിയമങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

ഡിജിറ്റൽ വാർത്താസ്ഥാപനങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഒടിടി സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയെ സർക്കാർ എങ്ങനെയായിരിക്കും നിയന്ത്രിക്കുക എന്ന് ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ, 2021-ൽ നിർദ്ദേശിക്കുന്നു. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവേദേക്കറും ചേര്‍ന്നാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത്.

നിരവധി മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന കർശനമായ മേൽനോട്ട സംവിധാനവും “ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും” ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കത്തെ നിരോധിക്കുന്ന പെരുമാറ്റചട്ടങ്ങളും പുതിയ നിയമങ്ങളിൽ ഉൾപ്പെടുന്നു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ