പുതിയ യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ വ്യോമസേന

നൂറ്റിപതിനാല് അത്യാധുനിക യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ വിമാനങ്ങൾ ലഭ്യമാക്കാൻ വിദേശ യുദ്ധവിമാന കമ്പനികളുമായി ചർച്ച തുടങ്ങി. ഇതിൽ 96 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനും. 18 എണ്ണം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനുമാണ് തീരുമാനം.

പ്രമുഖ യുദ്ധവിമാന കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, മിഗ്, ദസോ ഏവിയേഷൻ, സാബ്, ഇർക്കുട്ട് കോർപ്പറേഷൻ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആദ്യത്തെ 18 വിമാനങ്ങൾ ഇറക്കുമതി ചെയ്യും. തുടർന്ന് 36 എണ്ണം ഇവിടെ നിർമ്മിക്കും.

ഇവയുടെ വില വിദേശ കറൻസിയായും ഇന്ത്യൻ കറൻസിയായും നൽകും. അവസാനത്തെ 60 വിമാനങ്ങൾ കരാറിൽ പങ്കാളിയാകുന്ന ഇന്ത്യൻ കമ്പനിയാകും നിർമ്മിക്കുക.  ഇതുവഴി പദ്ധതിയിൽ 60 ശതമാനം മെയ്ക് ഇൻ ഇന്ത്യ എന്ന ആശയം ഉറപ്പു വരുത്താനാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടാൻ കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യമാണെന്നാണ് ഇന്ത്യയുടെ വാദം. അറ്റകുറ്റപ്പണികൾക്കായി വലിയ ചെലവ് ആവശ്യമില്ലാത്ത കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന വിമാനങ്ങളാണ് വാങ്ങുക.

Latest Stories

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു