'ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നത്'; കോടതിയില്‍ വികാരാധീനനായി നരേഷ് ഗോയല്‍

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടമായെന്നും ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ ജയിലില്‍ മരിക്കുന്നതാണെന്നും വായ്പാ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജാമ്യ ഹര്‍ജി പരിഗണിക്കവേ പ്രത്യേക കോടതിയില്‍ ജഡ്ജിക്കു മുന്നിലാണ് ഗോയല്‍ വികാരാധീനനായത്.

തന്റെ ആരോഗ്യ നില അപകടത്തിലാണെന്ന് കോടതിയെ അറിയിച്ച ഗോയല്‍ കാന്‍സര്‍ ബാധിതയായ ഭാര്യയെ മിസ് ചെയ്യുന്നതായും പറഞ്ഞു. ഭാര്യയുടെയും ഏക മകളുടെയും അവസ്ഥ മോശമാണ്. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. കാല്‍മുട്ടുകള്‍ക്ക് നീരുവച്ചതായും വേദനകൊണ്ട് മടക്കാന്‍ സാധിക്കുന്നില്ലെന്നും ഗോയല്‍ കോടതിയെ അറിയിച്ചു.

തനിക്ക് മൂത്രമൊഴിക്കുമ്പോള്‍ കഠിനമായ വേദനയുണ്ട്. ചിലപ്പോഴൊക്കെ മൂത്രത്തിനൊപ്പം രക്തവും പുറത്ത് പോകുന്നു. ജെജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാള്‍ ജയിലില്‍ മരിക്കുന്നതാണെന്നും നരേഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 1ന് ആയിരുന്നു വായ്പാ തട്ടിപ്പുകേസില്‍ ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തത്.

കാനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാ തട്ടിപ്പ് കേസിലായിരുന്നു ഗോയലിന്റെ അറസ്റ്റ്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ഗോയല്‍ കേസില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ശനിയാഴ്ച നേരിട്ട് ഹാജരായാണ് ഗോയല്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്.

അതേസമയം മാനസികമായും ശാരീരികമായും എല്ലാ തരത്തിലുള്ള സഹായങ്ങളും ഗോയലിന് കോടതി ഉറപ്പ് നല്‍കി. ആരോഗ്യപരമായ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗോയലിന്റെ അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു