'ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നത്'; കോടതിയില്‍ വികാരാധീനനായി നരേഷ് ഗോയല്‍

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടമായെന്നും ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ ജയിലില്‍ മരിക്കുന്നതാണെന്നും വായ്പാ തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജാമ്യ ഹര്‍ജി പരിഗണിക്കവേ പ്രത്യേക കോടതിയില്‍ ജഡ്ജിക്കു മുന്നിലാണ് ഗോയല്‍ വികാരാധീനനായത്.

തന്റെ ആരോഗ്യ നില അപകടത്തിലാണെന്ന് കോടതിയെ അറിയിച്ച ഗോയല്‍ കാന്‍സര്‍ ബാധിതയായ ഭാര്യയെ മിസ് ചെയ്യുന്നതായും പറഞ്ഞു. ഭാര്യയുടെയും ഏക മകളുടെയും അവസ്ഥ മോശമാണ്. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. കാല്‍മുട്ടുകള്‍ക്ക് നീരുവച്ചതായും വേദനകൊണ്ട് മടക്കാന്‍ സാധിക്കുന്നില്ലെന്നും ഗോയല്‍ കോടതിയെ അറിയിച്ചു.

തനിക്ക് മൂത്രമൊഴിക്കുമ്പോള്‍ കഠിനമായ വേദനയുണ്ട്. ചിലപ്പോഴൊക്കെ മൂത്രത്തിനൊപ്പം രക്തവും പുറത്ത് പോകുന്നു. ജെജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാള്‍ ജയിലില്‍ മരിക്കുന്നതാണെന്നും നരേഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 1ന് ആയിരുന്നു വായ്പാ തട്ടിപ്പുകേസില്‍ ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തത്.

കാനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാ തട്ടിപ്പ് കേസിലായിരുന്നു ഗോയലിന്റെ അറസ്റ്റ്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ഗോയല്‍ കേസില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ശനിയാഴ്ച നേരിട്ട് ഹാജരായാണ് ഗോയല്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്.

അതേസമയം മാനസികമായും ശാരീരികമായും എല്ലാ തരത്തിലുള്ള സഹായങ്ങളും ഗോയലിന് കോടതി ഉറപ്പ് നല്‍കി. ആരോഗ്യപരമായ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗോയലിന്റെ അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക