മൈസൂർ കൂട്ടബലാത്സംഗം; ഹൈദരാബാദിലെ പോലെ പ്രതികളെ വെടിവച്ചുകൊല്ലണം: മുൻ മുഖ്യമന്ത്രി കുമാരസ്വാമി

മൈസൂരിൽ ഒരു കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെ, രണ്ട് വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗക്കേസിലെ പ്രതികളെ ഹൈദരാബാദ് പൊലീസ് കൈകാര്യം ചെയ്ത രീതിക്ക് സമാനമായി വെടിവെച്ച് കൊല്ലണമെന്ന് നിർദ്ദേശിച്ച്‌ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി.

“ഒരു ബലാത്സംഗക്കേസ് കൈകാര്യം ചെയ്ത രീതിയിൽ ഹൈദരാബാദ് പൊലീസിനെ ഞാൻ അഭിനന്ദിക്കുന്നു. അവസാനം അവർ എന്താണ് ചെയ്തത്? കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടില്ല. ലൈംഗിക പീഡനക്കേസിലെ പ്രതികൾക്ക് സാധാരണയായി ജയിൽ ശിക്ഷയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഇത് ഫലപ്രദമല്ല,” എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

“സർക്കാർ ഇക്കാര്യം സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും ഹൈദരാബാദിൽ ചെയ്തത് പിന്തുടരുകയും വേണം. മൈസൂരിലെ സംഭവം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്, ഗ്രാമീണ മേഖലയിൽ പോലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു,” എച്ച്.ഡി കുമാരസ്വാമി കൂട്ടിച്ചേർത്തു.

2019 ൽ ഷംഷാബാദിൽ ഒരു വനിതാ മൃഗഡോക്ടറെ ബലാത്സംഗം ചെയ്യുകയും മൃതദേഹം കത്തിക്കുകയും ചെയ്ത നാല് പേരെ ഹൈദരാബാദ് പൊലീസ് വെടിവെച്ചു കൊന്നിരുന്നു.

പ്രതികളെ സംഭവസ്ഥലത്ത് കുറ്റകൃത്യം പുനഃസൃഷ്ടിക്കാൻ കൊണ്ടുപോയപ്പോൾ അവർ പൊലീസിൽ നിന്നും ആയുധങ്ങൾ തട്ടിയെടുത്ത് വെടിവെക്കുകയായിരുന്നുവെന്നും പ്രതികൾക്ക് നേരെ നടത്തിയ പ്രത്യാക്രമണത്തിലാണ് അവരെ വെടിവെച്ചുകൊന്നതെന്നും പൊലീസ് അന്ന് അവകാശപ്പെട്ടിരുന്നു.

അതേസമയം, “കുറ്റവാളികളുടെ എല്ലാം വെട്ടിമാറ്റണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു.” എന്ന് കർണാടക ടൂറിസം, പരിസ്ഥിതി മന്ത്രി ആനന്ദ് സിംഗ് പറഞ്ഞു.

“പോലീസ് കേസ് അന്വേഷിക്കുകയും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. കുറ്റവാളികളെ നിയമപ്രകാരം പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.” എന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി, മൈസൂരിലെ ചാമുണ്ഡി മലനിരകളുടെ താഴ്‌വരയിലുള്ള വനപ്രദേശത്ത് നിന്ന് ഒരു സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന 23 കാരിയായ വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. അലനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിപ്പയ്യനക്കെരെ പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ആശുപത്രിയിൽ അവശനിലയിൽ കഴിയുന്ന പെൺകുട്ടിക്ക് ഇതുവരെ പൊലീസിന് മൊഴി നല്കാനായിട്ടില്ല. എന്നാൽ, പ്രതികൾ ആക്രമിച്ച പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊഴി പൊലീസിന് ലഭിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ