രാമ ജന്മഭൂമി-ബാബറി മസ്ജിദ് കേസ്; അയോദ്ധ്യ മദ്ധ്യസ്ഥ സമിതി വിവരങ്ങൾ ചോർത്തി: ആരോപണവുമായി മുസ്‌ലിം കക്ഷികൾ

സുപ്രീം കോടതിയിൽ നടക്കുന്ന അയോദ്ധ്യ രാമ ജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ പുതിയ വഴിത്തിരിവ്. ബാബറി മസ്ജിദ്-രാം ജന്മഭൂമി പ്രദേശത്തിന്റെ അവകാശവാദം പിൻവലിക്കാൻ സുന്നി വഖഫ് ബോർഡ് സന്നദ്ധരാണെന്ന റിപ്പോർട്ടുകളിൽ തങ്ങൾ അമ്പരന്നതായി മുസ്ലിം പാർട്ടികൾ വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിച്ചു.

വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ബെഞ്ചിന് സമർപ്പിച്ച മദ്ധ്യസ്ഥ റിപ്പോർട്ടിൽ നിന്ന് സുപ്രീം കോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി വിവരങ്ങൾ ചോർത്തിയതായി മുസ്ലിം കക്ഷികൾക്കായി അഭിഭാഷകൻ ഇജാസ് മക്ബൂൾ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.

ചില നിബന്ധനകൾക്ക് വിധേയമായി യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ് അയോദ്ധ്യയിലെ തങ്ങളുടെ അവകാശവാദം ഉപേക്ഷിക്കാൻ സമ്മതിച്ചതായി എല്ലാ മാധ്യമ ഏജൻസികളും പത്രങ്ങളും പ്രക്ഷേപണം ചെയ്തു. മദ്ധ്യസ്ഥ സമിതിയോ പള്ളിയിൽ അവകാശം പറയുന്ന നിർവാണി അഖാരയോ ആണ് ഈ വാർത്ത ചോർത്തിയതെന്ന് മക്ബൂൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“പ്രധാന ഹിന്ദു കക്ഷികൾ തങ്ങൾ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് പരസ്യമായി പ്രസ്താവിക്കുകയും മറ്റെല്ലാ മുസ്ലിം അപ്പീലുകളും ഇത് തന്നെ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ ഏതെങ്കിലും മദ്ധ്യസ്ഥത നടത്താൻ കഴിയുമായിരുന്നുവെന്ന് അംഗീകരിക്കാൻ പ്രയാസമാണ്, അവർ അങ്ങനെ ചെയ്യില്ല. ” പ്രസ്താവനയിൽ പറയുന്നു.

അയോദ്ധ്യയിലെ രാമ ജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി ബുധനാഴ്ച സുപ്രീം കോടതിയിൽ ഒരു മുദ്ര വെച്ച കവറിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹിന്ദുവും മുസ്ലിം കക്ഷികളും തമ്മിലുള്ള ഒത്തുതീർപ്പാണ് ഇതെന്നാണ് വൃത്തങ്ങൾ അറിയിച്ചത്.

വിവാദമായ ഭൂമി തർക്കം പരിഹരിക്കുന്നതിന് സുന്നി വഖഫ് ബോർഡ്, നിർവാണി അഖാര, നിർമോഹി അഖദ, രാം ജന്മഭൂമി പുൻറുദ്ദർ സമിതി, മറ്റ് ചില ഹിന്ദു പാർട്ടികൾ എന്നിവർ അനുകൂലമാണെന്ന് പിടിഐ വൃത്തങ്ങൾ അറിയിച്ചു.

മുൻ സുപ്രീം കോടതി ജഡ്ജി എഫ്.എം.ഐ കലിഫുല്ലയാണ് മദ്ധ്യസ്ഥ സമിതിക്ക് നേതൃത്വം നൽകുന്നത്. ആത്മീയ ഗുരുവും ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മദ്ധ്യസ്ഥനുമായ ശ്രീരാം പഞ്ചു എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക