പിടിച്ചെടുത്ത നൂറോളം മോഡിഫൈഡ് സൈലന്‍സറുകള്‍ റോഡ് റോളര്‍ കയറ്റി തകര്‍ത്ത് മുംബൈ പൊലീസ്

മുംബൈ ട്രാഫിക്ക് പൊലീസ് പിടിച്ചെടുത്ത നൂറിലധികം മോഡിഫൈഡ് സൈലന്‍സറുകള്‍ റോഡ് റോളര്‍ കയറ്റി തകര്‍ത്തു.ബൈക്കുകളില്‍ രൂപമാറ്റം വരുത്തിയ സൈലന്‍സറുകള്‍ ഉപയോഗിക്കുകയും റോഡുകളില്‍ വലിയ ശബ്ദം ഉണ്ടാക്കുകയും മറ്റ് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത വണ്ടികള്‍ പൊലീസ് പിടികൂടിയിരുന്നു. ഒറിജിനല്‍ സൈലന്‍സറുകള്‍ ലഭിച്ച ശേഷം വാഹനങ്ങള്‍ തിരികെ നല്‍കുമെന്ന് ഉടമകളോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് വാഹനങ്ങള്‍ വിട്ടുകൊടുത്തു.

റോഡ് സുരക്ഷ ക്യാമ്പയിന്റെ ഭാഗമായി ട്രാഫിക് ജോയിന്റ് പൊലീസ് കമ്മീഷണര്‍ രാജ്വര്‍ധന്‍ സിന്‍ഹയാണ് ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ബൈക്കുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. ഇതനുസരിച്ച്, ബാന്ദ്ര ട്രാഫിക് ഡിവിഷനില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 198 പ്രകാരം ബൈക്കുകള്‍ പിടിച്ചെടുക്കുകയും ബൈക്ക് യാത്രക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. പിടികൂടിയ ബൈക്കുകളില്‍ ഏറെയും റോയല്‍ എന്‍ഫീല്‍ഡിന്റെയോ പള്‍സറിന്റേതോ ആണെന്ന് ഡി.സി.പി (ട്രാഫിക് എച്ച്ക്യു, സെന്‍ട്രല്‍) രാജ് തിലക് റൗഷന്‍ പറഞ്ഞു.

ബൈക്ക് ഉടമകള്‍ ഒറിജിനല്‍ സൈലന്‍സര്‍ കൊണ്ടുവന്ന് ഘടിപ്പിച്ച ശേഷമാണ് ബൈക്കുകള്‍ തിരികെ നല്‍കിയത്. മറ്റുള്ളവര്‍ക്ക് ശക്തമായ ഒരു സന്ദേശം നല്‍കുക എന്ന ഉദ്ദേശത്തിലാണ് പിടിച്ചെടുത്ത സൈലന്‍സറുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് തകര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. ശബ്ദമലിനീകരണം മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

ബൈക്ക് ഓടിക്കുന്നവരോട് ഒറിജിനല്‍ സൈലന്‍സറുകള്‍ ഉപയോഗിക്കാനും മോഡിഫൈഡ് സൈലന്‍സറുകള്‍ ഒഴിവാക്കാനും അഭ്യര്‍ത്ഥിക്കുന്നതായി പൊലീസ് പറഞ്ഞു. ബാന്ദ്ര ട്രാഫിക് ഡിവിഷനിലെ റോഡ് സുരക്ഷ ക്യാമ്പയിന്‍ വിജയകരമായതോടെ നഗരത്തില്‍ ഉടനീളം ഇത് നടപ്പിലാക്കുമെന്നും പൊലീസ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ