വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ചുള്ള മുഹമ്മദ് യൂനസിന്റെ പരാമർശം വിവാദത്തിൽ; ചൈനയുടെ പ്രീതി പിടിച്ചുപറ്റാനെന്ന് വിമർശനം

ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. ചൈന സന്ദർശനത്തിനിടെ ആയിരുന്നു മുഹമ്മദ് യൂനുസിന്റെ പരാമർശം. ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നായിരുന്നു യൂനുസ് പറഞ്ഞത്. കടൽ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കടൽ സുരക്ഷയിൽ ബംഗ്ലാദേശാണ് നിർണായകം എന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇതിലൂടെ ശ്രമിച്ചത്.

യൂനുസിന്റെ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ചൈനയുമായി കൂടുതൽ അടുത്ത് നിക്ഷേപങ്ങൾ നേടിയെടുക്കുന്നതിനാണ് യൂനുസ് ഈ ശ്രമം നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. ചൈനീസ് സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈനയ്ക്ക് മുന്നിൽ ഇത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇന്ത്യൻ സംസ്ഥാനങ്ങളെ പരാമർശിച്ചത്.

സാമ്പത്തികമായി തകരുകയും ഇന്ത്യയുമായി ബന്ധം വഷളാവുകയും ചെയ്ത സാഹചര്യത്തിൽ ചൈനയുടെ സഹായം തേടാനാണ് യൂനുസിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശിൽ കൂടുതൽ ഉത്പാദനവും നിർമാണമേഖലയിലും നിക്ഷേപം നടത്താനും വിപണനവും ചരക്കുനീക്കവും ത്വരിതപ്പെടുത്താനും യൂനുസ് ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു.

ടീസ്റ്റ നദീജല പദ്ധതിയിലേക്കും ബംഗ്ലാദേശ് ചൈനയെ ക്ഷണിച്ചു. പുറത്താക്കപ്പെട്ട ഹസീന ഭരണകൂടം ഇന്ത്യയെയാണ് ഈ പദ്ധതിയ്ക്കായി ക്ഷണിച്ചിരുന്നത്. കൂടാതെ ചൈനയിൽ നിന്ന് ഉത്ഭവിച്ച് വലിയൊരു ഭാഗം ഇന്ത്യയിലൂടെ കടന്നുപോവുന്ന യർലങ്-സാങ്പോ-ജമുന നദിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കൽ വിവരങ്ങൾ കൈമാറുന്നതിനുള്ള ധാരണപത്രവുമായി ബന്ധപ്പെട്ട ചർച്ചകളും ഇരു രാജ്യങ്ങൾ തമ്മിൽ നടന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ