കോവിഡ് കേസുകൾ കൂടിയ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ്

രാജ്യത്ത് ഏറ്റവുമധികം കൊറോണ വൈറസ് കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. രാജ്യത്ത് സജീവമായ കേസുകളിൽ 63 ശതമാനവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ സംസ്ഥാനങ്ങളിലാണ് മൊത്തം കേസുകളിൽ 65.5 ശതമാനവും മരണ സംഖ്യയുടെ 77 ശതമാനവും. അടുത്തിടെ, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കേസുകളിൽ വർദ്ധനയുണ്ടായി. മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ 2.0 ശതമാനത്തിലധികം മരണനിരക്ക് ഉയർന്നതായി അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ 56.46 ലക്ഷത്തിലധികം കൊറോണ വൈറസ് കേസുകളും 90,000 ത്തിലധികം മരണവും സ്ഥിരീകരിച്ചിരുന്നു. യുഎസിന് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യം ഇന്ത്യയാണ്.

പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവ ഒഴികെയുള്ള ഈ സംസ്ഥാനങ്ങളുടെ പോസിറ്റീവ് നിരക്ക് ദേശീയ ശരാശരിയായ 8.52 ശതമാനത്തിന് മുകളിലാണ്.

12.42 ലക്ഷത്തിലധികം സജീവ കേസുകളും 33,000 ത്തിലധികം മരണവുമുള്ള മഹാരാഷ്ട്ര രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കപ്പെട്ട സംസ്ഥാനമായി തുടരുന്നു.

Latest Stories

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം