കാണാതായ യുപി പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ പെട്ടിയിൽ

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂർ ടൗണിലെ വീട്ടിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ അയൽവാസിയുടെ വീട്ടിലെ  പെട്ടിക്കുള്ളിൽ അടച്ചിട്ട നിലയിൽ കണ്ടെത്തി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ഹാപൂർ പോലീസ് എസ്പി സർവേഷ് കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഇതും ഒരു ബലാത്സംഗക്കേസാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പോസ്റ്റ്‌മോർട്ടം ഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.

“ഇന്നലെ ഒരു പെൺകുട്ടിയെ കാണാതായതായി ഞങ്ങൾക്ക് പരാതി കിട്ടി. ഇന്ന് അയൽവാസിയുടെ വീട്ടിൽ നിന്ന് അസുഖകരമായ ദുർഗന്ധം വമിക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഒരു സംഘത്തെ അയച്ചെങ്കിലും മുൻവശത്തെ വാതിൽ പൂട്ടിയതായി കണ്ടെത്തി. പൂട്ട് തകർത്ത് ഞങ്ങൾ ഫീൽഡ് യൂണിറ്റുമായി കെട്ടിടത്തിലേക്ക് പ്രവേശിച്ചു.,” സർവേഷ് കുമാർ മിശ്ര പറഞ്ഞു.

“കെട്ടിടത്തിൽ പ്രവേശിച്ച് പരിശോധിച്ചപ്പോൾ, ഒരു ട്രങ്കിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെടുത്തു, പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് നിന്നുള്ള നാടകീയമായ വീഡിയോകളിൽ, പ്രതിയെ കൊണ്ടുപോകുമ്പോൾ രോഷാകുലരായ ജനക്കൂട്ടം ഇയാളെ ആക്രമിക്കുന്നതു കാണാം. എന്നാൽ, പൊലീസ് ഇയാൾക്ക് ചുറ്റും ഒരു കവചം ഉണ്ടാക്കുകയും ഇദ്ദേഹത്തിനെ ആൾക്കൂട്ടം കൊല്ലുന്നതിന് മുമ്പ് കൊണ്ടുപോകുകയും ചെയ്യുന്നു. പെൺകുട്ടിയുടെ മൃതദേഹം ലോഹത്തിന്റെ ഒരു വലിയ ട്രങ്ക് പെട്ടിക്കുള്ളിൽ വസ്ത്രങ്ങളോടൊപ്പം അടച്ചിട്ടിരിക്കുന്ന നിലയിൽ മറ്റ് ചില വീഡിയോകളിൽ കാണാം.

വ്യാഴാഴ്‌ച വൈകുന്നേരമാണ് മകളെ അവസാനമായി കണ്ടതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, മകൾ തന്നോട് 5 രൂപ ചോദിച്ചപ്പോൾ പണം നൽകി, അതിനുശേഷം അവൾ കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയി. വൈകുന്നേരം 5.30 ഓടെയായിരുന്നു ഇത് എന്ന് അദ്ദേഹം പറഞ്ഞു.

“അന്ന് വൈകുന്നേരം മുഴുവൻ അവൾ തിരിച്ചെത്തിയില്ല. വിഷമത്തിലായ ഞങ്ങൾ രാത്രി മുഴുവൻ അവളെ തിരഞ്ഞു. പിറ്റേന്ന് (വെള്ളിയാഴ്ച) ഞങ്ങൾ പൊലീസിൽ പരാതി നൽകി, വീണ്ടും ദിവസം മുഴുവൻ അവളെ തിരഞ്ഞു,” അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ, പ്രതി തന്റെ മകളെ ആദ്യം മോട്ടോർ ബൈക്കിൽ കയറ്റി പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി പിതാവ് പറഞ്ഞു.

Latest Stories

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്