ഇല്ല, രാജ്യത്തെ മുസ്ലിങ്ങള്‍ മാറി ചിന്തിച്ചില്ല, 90 ന്യൂനപക്ഷ ജില്ലകളില്‍ വന്‍ മുന്നേറ്റം നടത്തി ബി.ജെ.പി; കോണ്‍ഗ്രസിന് കിട്ടിയത് ആറ് സീറ്റുകള്‍ മാത്രം!! കാരണം ചികഞ്ഞ് പാര്‍ട്ടികള്‍

നരേന്ദ്ര മോദി ആദ്യവട്ടം അധികാരത്തിലേറിയതു മുതല്‍ ന്യൂനപക്ഷ വോട്ടുകളുടെ കണക്കുകള്‍ പെരുക്കി സ്വന്തം കള്ളി നിറച്ചിരുന്ന കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് എന്തു കൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് വിനയായത്. സ്വതന്ത്ര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഏറ്റവും ഭയചകിതരായ കാലത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് മോദിയോടൊപ്പം ചേര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2014 ലെ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ ദളിതരും മുസ്ലിങ്ങളും മോദിക്ക് ഹായ് പറഞ്ഞപ്പോള്‍ യു പിയില്‍ നിന്ന് മാത്രം എന്‍ ഡി എ പിടിച്ചത് 80 ല്‍ 73 സീറ്റ്. ഫലത്തില്‍ ദളിതരുടെ തലതൊട്ടമ്മയെന്ന വിശേഷണമുള്ള ബിഎസ്പിയുടെ മായാവതിയും മുസ്ലിങ്ങളുടെ അഭയസ്ഥാനം എന്ന് കരുതിയ എസ് പിയുടെ മുലായം സിങ്ങും കളം വിടേണ്ടി വന്നു. ഇക്കുറി മുസ്ലിങ്ങള്‍ ഒന്നടങ്കം ബിജെപി-മോദി വിരുദ്ധ നിലപാടുകള്‍ എടുക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മൂസ്ലിങ്ങളും കൂട്ടത്തോടെ മോദിയെ തുണച്ചതായി കണക്കുകള്‍ പറയുന്നു. ഇതിനു കാരണം കാണാതെ ഉഴലുകയാണ് രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികള്‍.

രാജ്യത്തെ ന്യൂനപക്ഷ ജില്ലകളില്‍ പകുതിയിലേറെ സീറ്റുകളും ഇക്കുറി നേടിയത് ബിജെപിയാണ്. മുമ്പ് യു പി എ സര്‍ക്കാര്‍ ന്യൂനപക്ഷ കേന്ദ്രീകൃതം എന്ന് കണ്ടെത്തിയ 90 ജില്ലകളിലാണ് ബിജെപി മേല്‍കൈ നേടിയത്. മേല്‍പറഞ്ഞ ജില്ലകളില്‍ പെട്ട 79 ലോക്‌സഭാ സീറ്റുകളില്‍ 41 സീറ്റുകളും ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് ആറ് സീറ്റുകള്‍ മാത്രം.ഇവിടെ കഴിഞ്ഞ തവണത്തേക്കാളും ഏഴു സീറ്റുകള്‍ ബിജെപി കൂടുതല്‍ നേടുകയും ചെയ്തു.

മോദി തരംഗമുണ്ടായി എന്ന് പറയപ്പെടുന്ന കഴിഞ്ഞ തവണ കിട്ടിയതിനേക്കാളും ആറ് സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും ചെയ്തു. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ഈ ജില്ലകളില്‍ 27 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഇവിടെ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം മറ്റ് പാര്‍ട്ടി ടിക്കററില്‍ മത്സരിച്ചവരാണ്. ബിജെപി ടിക്കറ്റില്‍ നിര്‍ത്തിയ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയും ചെയ്തു. അതായത് പ്രതിപക്ഷം കരുതിയ പോലെ മുസ്ലിങ്ങള്‍ ഒന്നായി ഒരു പാര്‍ട്ടിക്കെതിരെ നിന്നില്ലെന്ന് മാത്രമല്ല കഴിഞ്ഞ തവണത്തേതില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് അനുകൂലമായ വോട്ടിംഗ് ട്രെന്റ് പ്രകടിപ്പിച്ചു. പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ നിന്ന് 18 സീറ്റുകളാണ് ബിജെപി നേടിയത്.

മത്സരിച്ച മുസ്ലിം സ്ഥാനാര്‍ത്ഥികളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചും കോണ്‍ഗ്രസിന് നാലും എസ് പി,ബിഎസ്പി, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നീ കക്ഷികള്‍ക്ക് മൂന്നുവീതം സീറ്റുകളുമാണ് നേടാനായത്.

Latest Stories

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ