'ഇഷ്ടപ്പെട്ട ചാനലുകാരേയും അവതാരകരേയും തിരഞ്ഞെടുത്തു കൊള്ളൂ, സംവാദത്തിന് തയ്യാർ'; അമിത്ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് മായാവതിയും അഖിലേഷ് യാദവും

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംവാദത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്ത്.

“വിവാദ സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ നിയമത്തിൽ സംവാദത്തിനുള്ള കേന്ദ്രസർക്കാരിന്റെ വെല്ലുവിളി സ്വീകരിക്കാൻ ബി.എസ്.പി തയ്യാറാണ്. രാജ്യമെങ്ങും വിവാദ നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുകയാണ്. പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളുമാണ് പ്രക്ഷോഭത്തിന്റെ മുന്നിൽ നിൽക്കുന്നത്. ഈ വിഷയത്തിൽ ഏത് സ്ഥലത്തുവെച്ചും സംവാദത്തിന് തയ്യാറാണ്.”-മായാവതി ട്വീറ്റ് ചെയ്തു.

പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരെ അമിത് ഷാ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി മായാവതിയും അഖിലേഷ് യാദവും എത്തിയിരിക്കുന്നത്.

സംവാദത്തിന് ക്ഷണിച്ച സ്ഥിതിക്ക് സ്ഥലം തീരുമാനിച്ചു കൊള്ളൂവെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരിക്കുന്നത്.

“സംവാദം നടത്താൻ തീരുമാനിച്ച സ്ഥിതിക്ക് സ്ഥലം നിശ്ചയിച്ചു കൊള്ളൂ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചാനലുകാരേയും അവതാരകരേയും തിരഞ്ഞെടുത്തു കൊള്ളൂ. ഒരു സംവാദത്തിൻ ഞങ്ങൾ തയ്യാറാണ്. ബി.ജെ.പി മതത്തിന്റെ പേരിൽ വിവേചനം കാണിക്കുകയാണ്. എന്റെ പാർട്ടി മാത്രമല്ല, രാജ്യത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞ എല്ലാവരും ഈ പൗരത്വ ഭേദഗതി നിയമത്തിന് എതിരാണ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാൻ ബി.ജെ.പി ജനങ്ങൾക്ക് പണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ നിയമത്തിനെതിരെ സ്ത്രീകളും യുവാക്കളും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിഷേധിക്കുന്നത്. ജനങ്ങളുടെ നന്മ ലക്ഷ്യം വെച്ചുള്ളതല്ല ഈ നിയമം, ഇത് ജനങ്ങൾ അംഗീകരിക്കില്ല.”-അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം, സി.എ.എയ്‌ക്കെതിരെ കാര്യമായ പ്രതിഷേധം നടത്താത്ത മായാവതിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ വിമർശനമുന്നയിച്ചിരുന്നു. സി.എ.എയ്‌ക്കെതിരെ പ്രതിഷേധവുമായി വീട്ടിൽ നിന്നു പുറത്തിറങ്ങുക പോലും ചെയ്യാത്തവരെയാണ് അമിത്ഷാ സംവാദത്തിനായി വെല്ലുവിളിച്ചിരിക്കുന്നത് എന്നായിരുന്നു മായാവതിക്കെതിരെ പ്രിയങ്കയുടെ വിമർശനം. അമിത്ഷായുടെ വെല്ലുവിളി ഏറ്റെടുക്കേണ്ടവർ മറ്റു സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും യു.പിയിലെ ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു