മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

സായുധ സംഘം തട്ടിക്കൊണ്ടുപോയ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പ്രതിഷേധക്കാര്‍ ഇതോടകം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെ ആക്രമണം നടത്തി. വിവിധ ഇടങ്ങളില്‍ ജനപ്രതിനിധികളുടെ വീടുകള്‍ തകര്‍ത്തു.

ബീരേന്‍ സിംഗിന്റെ വീടിന് നേരെ ആക്രമണം നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെടുന്നുണ്ട്.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണം മാറ്റിവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് ആഭ്യന്തര മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്. ആക്രമണങ്ങള്‍ രൂക്ഷമായതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ കനത്തത്. കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മണിപ്പൂര്‍-അസം അതിര്‍ത്തി പ്രദേശമായ ജരിബാം ജില്ലയിലെ ജിമുഖ് ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Latest Stories

'ഇടയ്ക്ക് യുവതിയുമായി പിണങ്ങാറുണ്ട്, മരിക്കുന്ന അന്നും വഴക്കുണ്ടായി'; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത്

ലൈംഗികാതിക്രമ കേസ്; നടൻ ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം, റിപ്പോര്‍ട്ട് നല്‍കി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിവിന്‍ പോളിയും; 'എന്‍' ഹൈലൈറ്റ് ചെയ്ത് സംവിധായകന്‍, 'ബെന്‍സ്' പോസ്റ്റര്‍ ചര്‍ച്ചകളില്‍

'യഥാർത്ഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിൽ'; ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി

'ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണം'; തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി സർക്കാർ

ദീപികയുടെത് ന്യായമായ ആവശ്യം, അത് ആവശ്യപ്പെടാനുള്ള സ്ഥാനത്ത് അവര്‍ എത്തിയതില്‍ എനിക്ക് സന്തോഷം..; പിന്തുണയുമായി മണിരത്‌നം

ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് മഴ തുടരും

'പോക്സോ കേസ് പ്രതി മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് പശ്ചാത്തലം പരിശോധിക്കാതെ’; മാപ്പ് ചോദിക്കുന്നുവെന്ന് സംഘാടകർ

നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; എം സ്വരാജിനായി മുഖ്യമന്ത്രി നിലമ്പൂരിലേക്ക്, കളം നിറഞ്ഞ് അൻവറും യുഡിഎഫും എൻഡിഎയും

നീയൊക്കെയല്ലേടാ യഥാര്‍ത്ഥ ഡ്രഗ് അഡിക്ട്? ചത്ത ഈ ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേ..: വിനായകന്‍