'ജ്യോതിരാദിത്യ സിന്ധ്യ സ്വാധീനം': മധ്യപ്രദേശിൽ പുതിയ മന്ത്രിസഭ

ഇന്ന് മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ നയിക്കുന്ന ബിജെപി സർക്കാരിൽ ഇരുപത്തിയെട്ട് പുതിയ മന്ത്രിമാർ ചേർന്നു. ഇതിൽ ഉൾപ്പെട്ട മുൻ കോൺഗ്രസ് നേതാക്കളുടെ ഗണ്യമായ എണ്ണം മന്ത്രിസഭാ വിപുലീകരണത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനശക്തിക്ക് തെളിവായി. മന്ത്രിസഭാ വിപുലീകരണത്തിന് മന്ത്രാലയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തെ തുടർന്ന് മാസങ്ങളോളം കാലതാമസം നേരിട്ടിരുന്നു.

മാർച്ചിൽ ബിജെപിയിൽ ചേർന്ന, ദീർഘകാലം കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ നിരവധി വിശ്വസ്തർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ ഉൾപ്പെടുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായി ബിജെപി നേതാവായ യശോദര രാജെ സിന്ധ്യയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

ജ്യോതിരാദിത്യ സിന്ധ്യ നിർദ്ദേശിച്ച പേരുകൾക്ക് സമ്മതം നൽകാൻ ശിവരാജ് സിംഗ് ചൗഹാൻ നിർബന്ധിതനായി എന്നാണ് വൃത്തങ്ങൾ പറയുന്നത്.

“പാലാഴി കടഞ്ഞാൽ മാത്രമേ അമൃത് ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ, ശിവൻ വിഷം കുടിക്കണം,” ശിവരാജ് സിംഗ് ചൗഹാൻ ബുധനാഴ്ച പറഞ്ഞു. തന്റെ പുതിയ മന്ത്രിസഭയിൽ താൻ ആഗ്രഹിക്കുന്ന മന്ത്രിമാരെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല എന്നത് സമ്മതിക്കുന്നതാണ് ഈ പ്രസ്താവന എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 വിമതർ രാജി വെച്ചതിനെ തുടർന്ന്  അധികാരം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മാർച്ച് മുതൽ മന്ത്രിസഭ വിപുലീകരണത്തിനുള്ള കാത്തിരിപ്പായിരുന്നു.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി