കേന്ദ്ര മന്ത്രിമാരുടെ പട്ടിക പുറത്ത്; കേരളത്തിന് ഇരട്ടത്തിളക്കം; സ്മൃതി ഇറാനി ഉള്‍പ്പെടെ പ്രമുഖര്‍ പുറത്തേയ്ക്ക്

മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ സ്മൃതി ഇറാനി ഉള്‍പ്പെടെ പുറത്തേയ്ക്ക്. കഴിഞ്ഞ മന്ത്രിസഭയിലെ സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖര്‍, അനുരാഗ് ഠാക്കൂര്‍, നായരായണ്‍ റാനെ എന്നിവര്‍ക്കാണ് അവസരം നിഷേധിച്ചിരിക്കുന്നത്. അമേഠിയില്‍ നിന്ന് ജനവിധി തേടിയ സ്മൃതി ഇറാനി കോണ്‍ഗ്രസിനോട് പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന്റെ കിോരി ലാല്‍ ശര്‍മ്മയാണ് സ്മൃതിയെ തോല്‍പ്പിച്ച് ലോക്‌സഭയിലേക്കെത്തുന്നത്. കഴിഞ്ഞ മോദി സര്‍ക്കാരിലെ വനിത ശിശുവികസന വകുപ്പ് മന്ത്രിയായിരുന്നു സ്മൃതി ഇറാനി. ഐടി വകുപ്പ് മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഇത്തവണ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് പരാജയപ്പെടുകയായിരുന്നു.

അതേസമയം ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്ന് വിജയിച്ച അനുരാഗ് ഠാക്കൂറിനും, മഹാരാഷ്ട്രയിലെ രത്‌നഗിരി-സിന്ധുദുര്‍ഗില്‍ നിന്ന് വിജയിച്ച നാരായണ്‍ റാനെയ്ക്കും ഇത്തവണ മന്ത്രിസഭയിലേക്ക് അവസരം നല്‍കിയില്ല. എന്നാല്‍ കേരളത്തില്‍ നിന്ന് ഇത്തവണ കേന്ദ്ര മന്ത്രസഭയിലേക്കെത്തുന്നത് രണ്ട് പേരാണെന്ന് പ്രത്യേകതയും ഈ മന്ത്രിസഭയ്ക്കുണ്ട്.

തൃശൂരില്‍ നിന്ന് വിജയിച്ച സുരേഷ്‌ഗോപിയും മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യനുമാണ് കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നത്.

ബിജെപി കേന്ദ്ര മന്ത്രിമാര്‍;

രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, അമിത് ഷാ, നിര്‍മല സീതാരാമന്‍, അശ്വിനി വൈഷ്ണവ്, പീയുഷ് ഗോയല്‍, മന്‍സുഖ് മാണ്ഡവ്യ, അര്‍ജുന്‍ മേഖ്വാള്‍, ശിവ്രാജ് സിംഗ് ചൗഹാന്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മനോഹര്‍ ഖട്ടര്‍, സര്‍വാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, റാവു ഇന്ദര്‍ജീത്, മല്‍ജീത് ഷെറാവത്ത്, രക്ഷ ഖാദ്സെ, ജി കിഷന്‍ റെഡ്ഡി, ഹര്‍ദീപ് പുരി, ഗിരിരാജ് സിംഗ്, നിത്യാനന്ദ റായ്, ബണ്ടി സഞ്ജയ് കുമാര്‍, പങ്കജ് ചൗധരി, ബിഎല്‍ വര്‍മ, അന്നപൂര്‍ണ ദേവി, രവ്നീത് സിംഗ് ബിട്ടു, ശോഭ കരന്തലജെ, ഹര്‍ഷ് മല്‍ഹോത്ര, ജിതിന്‍ പ്രസാദ, ഭഗീരത് ചൗധരി, സിആര്‍ പാട്ടീല്‍, അജയ് തംത, ധര്‍മേന്ദ്ര പ്രധാന്‍, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ബിജെപിയില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നത്.

സഖ്യകക്ഷി മന്ത്രിമാര്‍;

റാംമോഹന്‍ നായിഡു, ചന്ദ്രശേഖര്‍ പെമ്മസാനി, ലല്ലന്‍ സിംഗ്, രാംനാഥ് താക്കൂര്‍, ജയന്ത് ചൗധരി, ചിരാഗ് പാസ്വാന്‍, എച്ച്ഡി കുമാരസ്വാമി, പ്രതാപ് റാവു ജാഥവ്, ജിതിന്‍ റാം മാഞ്ചി, ചന്ദ്രപ്രകാശ് ചൗധരി, രാംദാസ് അത്താവലെ അനുപ്രിയ പട്ടേല്‍ എന്നിവര്‍ സഖ്യകക്ഷികളില്‍ നിന്നും മന്ത്രിപദത്തിലേക്കെത്തും.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ