അവസാന ബോയിങ് 747 ജംമ്പോ ജറ്റിന്റെ സേവനത്തിനും വിരാമം

അമേരിക്കന്‍ വിമാനക്കമ്പിനിയില്‍ നിന്നും സേവനം അവസാനിപ്പിച്ച് ഒടുവിലത്തെ ബോയിങ് 747 ജംമ്പോ ജറ്റും കളമൊഴിഞ്ഞു. 37 വര്‍ഷം നീണ്ടു നിന്ന അതിമഹത്തായ സേവനത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ബോയിങ് 747 ജറ്റിന്റെ അവസാന യാത്ര അതീവ ആഘോഷമാക്കിയാണ് ആകാശത്തിലെ രാജാവിന് യാത്രയയപ്പു നല്‍കിയത്.

1970 കളിലാണ് ബോയിങ് യാത്രവിമാനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. 1969 ഫെബ്രുവരി 9 നായിരുന്നു ആദ്യ പറക്കല്‍. പിന്നെ അങ്ങോട്ട് അമേരിക്കന്‍ കമ്പനികളുടെ കുത്തകയായി ബോയിങ് 747 മാറി. മണിക്കൂറില്‍ 939 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുണ്ടായിരുന്ന ഇതിന് 14320 കിലോമീറ്റര്‍ പറക്കാനും ശേഷിയുണ്ടായിരുന്നു. ഈ ശ്രേണിയില്‍ 1536 വിമാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടത്. 146 അപകടങ്ങള്‍ സംഭവിച്ചു. അതില്‍ 3722 പേര്‍ മരിച്ചു.

ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്താന്‍സ, കൊറിയന്‍ എയര്‍, അറ്റ്ലസ് എയര്‍ എന്നിവരൊക്കെയും കാര്യക്ഷമമായി ഉപയോഗിച്ചിരുന്ന ബോയിങ് വിമാനമാണിത്. ഈ മോഡലിനെ അധികരിച്ചാണ് പിന്നീട് ബോയിങ് തങ്ങളുടെ ഡ്രീംലിഫ്റ്റര്‍ വിമാനങ്ങള്‍ പുറത്തിറക്കിയത്. കഴിഞ്ഞ സെപ്തംബര്‍ 30- ഓടെ പൂര്‍ണ്ണമായും ഇതിന്റെ നിര്‍മ്മാണവും സേവനവും ബോയിങ് അവസാനിപ്പിച്ചു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ