കലാപത്തിന് പ്രേരിപ്പിച്ച് പ്രസംഗം നടത്തിയ കപിൽ മിശ്ര ഒമ്പത് പേരടങ്ങുന്ന സുരക്ഷാ സംഘത്തിന്റെ വലയത്തിൽ

നാല്പത്തിയെട്ട് പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന് പ്രേരകമായ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക് സുരക്ഷ ഒരുക്കി ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ. അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് കപിൽ മിശ്രക്ക് ഇരുപത്തിനാല് മണിക്കൂറും സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

ആം ആദ്മിപാർട്ടി മുൻ  എം.എൽ.എയും 2017- ൽ പാർട്ടി പുറത്താക്കിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയിൽ ചേരുകയും ചെയ്ത കപിൽ മിശ്രക്ക് വൈ-കാറ്റഗറി സുരക്ഷ 2017-ൽ തന്നെ അനുവദിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം തനിക്ക് സുരക്ഷ ആവശ്യമില്ലെന്നും ഒരു സായുധ പേഴ്‌സണൽ സെക്യൂരിറ്റി സ്റ്റാഫിനെ നൽകിയാൽ മതിയെന്നും കപിൽ മിശ്ര ഡൽഹി പൊലീസിനോട് അഭ്യർത്ഥിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ സുരക്ഷാ പരിരക്ഷ അവലോകനം ചെയ്യുകയും വൈ വിഭാഗത്തിൽ സുരക്ഷ തുടരാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ സ്വതന്ത്രമായ നീക്കങ്ങളെയും സ്വകാര്യതയെയും ബാധിക്കുന്നതിനാൽ ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമില്ലെന്ന് കപിൽ മിശ്ര വീണ്ടും അഭ്യർത്ഥിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, തനിക്ക് അനുവദിച്ചിരുന്നു വൈ കാറ്റഗറി പ്രകാരമുള്ള സുരക്ഷ നൽകണമെന്ന് കപിൽ മിശ്ര അഭ്യർത്ഥിച്ചു. നിരവധി ഭീഷണി കോളുകൾ വരുന്നുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞായിരുന്നു ഇത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ