കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെയുമായുള്ള മക്കള്‍ നീതി മയ്യത്തിന്റെ തിരഞ്ഞെടുപ്പ് കരാര്‍ പ്രാവര്‍ത്തികമാകുന്നു; തമിഴ്‌നാട്ടില്‍ ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

സൂപ്പര്‍താരം കമല്‍ഹാസന്റെ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് തമിഴ്‌നാട്ടില്‍ കമല്‍ഹാസന്റെ പേരില്‍ ചര്‍ച്ച തുടങ്ങിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോയമ്പത്തൂരില്‍ മല്‍സരിക്കാനിരുന്ന കമല്‍ ഹാസന്‍ ഡിഎംകെയുമായുണ്ടാക്കിയ കരാറില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ല. പകരം ഇന്ത്യ മുന്നണിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി. തമിഴ്‌നാട്ടിലെ രാജ്യസഭ സീറ്റുകളില്‍ ഒഴിവ് വരുന്ന മുറയ്ക്ക് കമല്‍ഹാസന് ഒരു സീറ്റെന്നതായിരുന്നു ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

2025 ജൂണില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് (എംഎന്‍എം) നല്‍കാന്‍ ധാരണയായതോടെ ഇന്ത്യാ മുന്നണിക്കു വേണ്ടി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കമല്‍ഹാസന്‍ പ്രചാരണം നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുകയും ചെയ്തു. ഇതോടെ മക്കള്‍ നീതി മയ്യത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒന്നും കിട്ടാത്ത പ്രാധാന്യം കിട്ടുകയും മുന്‍കാലത്തേക്കാള്‍ പാര്‍ട്ടി രാഷ്ട്രീയ കാര്യങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനു ശേഷം കമല്‍ഹാസന്റെ രാഷ്ട്രീയ കരിയറിലെ ഏറ്റവും മികച്ച ഏടാവും രാജ്യസഭ എംപി സ്ഥാനം. ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍നിന്ന് നാലുപേര്‍ക്ക് ഇക്കുറി രാജ്യസഭാംഗമാകാം. ഇതില്‍ ഒരു സീറ്റ് കമല്‍ഹാസനു കിട്ടുമെന്നത് മക്കള്‍നീതി മയ്യത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്.

രാജ്യസഭാംഗങ്ങളായ അന്‍പുമണി രാമദാസ്, എം.ഷണ്‍മുഖം, എന്‍.ചന്ദ്രശേഖരന്‍, എം.മുഹമ്മദ് അബ്ദുല്ല, പി.വില്‍സന്‍, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണില്‍ അവസാനിക്കുന്നത്. തമിഴ്നാട് നിയമസഭയില്‍ സ്പീക്കര്‍ അടക്കം 234 അംഗങ്ങളുണ്ട്. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും 6 അംഗങ്ങളുടെ ഒഴിവാണ് രാജ്യസഭയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് വരാറുള്ളത്. തമിഴ്‌നാട്ടില്‍നിന്ന് ഒരു രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കാന്‍ 34 വോട്ടെങ്കിലും വേണമെന്നിരിക്കെ നിലവിലെ നിയമസഭയിലെ അംഗസംഖ്യ പ്രകാരം ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണിക്ക് നാലു പേരെയും അണ്ണാ ഡിഎംകെ നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് രണ്ടു പേരെയും വിജയിപ്പിക്കാനാകും. സഭയില്‍ ഡിഎംകെയ്ക്ക് സ്പീക്കര്‍ ഉള്‍പ്പെടെ 131 എംഎല്‍എമാരുണ്ട്. സഖ്യകക്ഷികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ ആകെ 159 പേര്‍ എന്നതാണ് ഭരണമുന്നണിയുടെ എണ്ണം. ഡിഎംകെ മുന്നണിയില്‍ ബാക്കി സീറ്റുകളില്‍ ഒന്ന് വൈകോയുടെ എംഡിഎംകെയ്ക്കും രണ്ടു സീറ്റുകള്‍ ഡിഎംകെ സ്ഥാനാര്‍ഥികള്‍ക്കും നല്‍കുമെന്നാണ് നിലവിലെ ധാരണ. കോണ്‍ഗ്രസ്, നിലവില്‍ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന വിസികെ അഥവാ വിടുതലൈ ചിരുതൈഗല്‍ കക്ഷി, സിപിഎം എന്നിവര്‍ സീറ്റിനായി പിടിമുറുക്കിയാല്‍ ഡിഎംകെ പ്രതിസന്ധിയിലാകും.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും