അര്‍ദ്ധരാത്രി 12 വരെ ചേംബറില്‍ കാത്തിരിക്കും; അതിനു മുമ്പ് സുപ്രീംകോടതി രേഖകള്‍ എത്തിക്കണം; അധികാരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി; അസാധാരണ നീക്കം തടഞ്ഞ് ഡി.വൈ ചന്ദ്രചൂഡ്

രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ കൈകടത്തി ഹൈക്കോടതി. രാജ്യത്ത് അസാധാരണമായി നടന്ന നടപടി രാത്രി തന്നെ റദ്ദാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. കല്‍ക്കട്ട ഹൈക്കോടതിയാണ് സുപ്രീംകോടതിയുടെ അധികാരപരിധിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത്.

ബംഗാളിലെ അധ്യാപക നിയമന അഴിമതി സംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയും ഹൈക്കോടതിയും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്നത്. ഇന്നലെ രാവിലെ സുപ്രീം കോടതി കല്‍ക്കട്ട ഹൈക്കോടതിയിലെ കേസ് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യയയുൂടെ ബെഞ്ചില്‍നിന്നു മാറ്റാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, പിന്നീട് നടന്നത് ആരും പ്രതീക്ഷിക്കാത്ത നടപടികളാണ്.
രാത്രി പന്ത്രണ്ടു മണിക്കകം രേഖകള്‍ എത്തിക്കണമെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് ജസ്റ്റിസ് ഗംഗോപാധ്യായ സ്വമേധയാ നിര്‍ദേശം നല്‍കി.

എന്നാല്‍, ഹൈക്കോടതിയുടെ ഈ നിര്‍ദേശ, അടിയന്തര സിറ്റിങ്ങിലൂടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിജിത് ബാനര്‍ജി ആരോപണ വിധേയനായ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗംഗോപാധ്യായ ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പരസ്യമായി സംസാരിക്കില്ലെന്ന കീഴ്വഴക്കം മറികടന്നായിരുന്നു ജസ്റ്റിസ് ഗംഗോപാധ്യായയുടെ നടപടി.

ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുപ്രീംകോടതി ഹൈക്കോടതി രജിസ്ട്രിയില്‍നിന്നു വിവരങ്ങള്‍ തേടി. രജിസ്ട്രി റിപ്പോര്‍ട്ടും ചാനല്‍ അഭിമുഖവും പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെ്ഞ്ച് ജസ്റ്റിസ് ഗംഗോപാധ്യായയെ കേസില്‍നിന്നു മാറ്റാന്‍ നിര്‍ദേശിച്ചു.

ഈ ഉത്തരവിലേക്കു നയിച്ച നടപടിക്രമങ്ങളുടെ രേഖകള്‍ അറിയിക്കാനാണ് ജസ്റ്റിസ് ഗംഗോപാധ്യായ സുപ്രീം കോടതി സെക്രട്ടറി ജനറലിനു നിര്‍ദേശം നല്‍കിയത്. സുതാര്യഹ്ക്കു വേണ്ടിയാണ് വിവരങ്ങള്‍ ആരായുന്നതെന്ന് ജസ്റ്റിസ് ഗംഗോപാധ്യായ ഉത്തരവില്‍ പറഞ്ഞു. അര്‍ധരാത്രി പന്ത്രണ്ടു മണി വരെ ഞാന്‍ ചേംബറില്‍ കാത്തിരിക്കും. രേഖകളുടെ രണ്ടു കോപ്പി അതിനകം എത്തിക്കണമെന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എന്നാല്‍, കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്നും കല്‍ക്കട്ട ഹൈക്കോടതി രജിസ്ട്രിയെ ഇക്കാര്യം അറിയിക്കാന്‍ സെക്രട്ടറി ജനറലിനോടു സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ