ജോധ്പൂര്‍ സംഘര്‍ഷം: രാജസ്ഥാന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജസ്ഥാനിലെ ജോധ്പൂരില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സാഹചര്യം മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സംസ്ഥാനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ്, പൊലീസ് അധികാരികളില്‍ കേന്ദ്രം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ജോധ്പൂരില്‍ ഉണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ഇതുവരെ നൂറോളം പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഈദ് ദിനത്തിലും തലേന്നുമായി രണ്ട് സമുദായങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 52 പേരെ രാജസ്ഥാന്‍ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 45 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ ഇപ്പോഴും തുടരുകയാണ്.

ഉദയ് മന്ദിര്‍, നാഗോരി ഗേറ്റ്, പ്രതാപ് നഗര്‍, ദേവ് നഗര്‍ എന്നിവയുള്‍പ്പെടെ പത്തോളം സ്ഥലങ്ങളില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിദ്വേഷ പ്രചരണവും കിംവദന്തികളും പ്രചരിപ്പിക്കാതിരിക്കാന്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യങ്ങളും താത്ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

ജലോരി ഗേറ്റ് പ്രദേശത്ത് പെരുന്നാള്‍ പതാകകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് തിങ്കളാഴ്ച രാത്രി കല്ലേറിലേക്ക് നയിച്ചു. ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ബാറ്റണും പ്രയോഗിച്ചു. ജോധ്പൂരില്‍ മൂന്ന് ദിവസത്തെ പരശുരാമ ജയന്തി ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം.

സ്വാതന്ത്ര്യ സമര സേനാനി ബല്‍മുകുന്ദ് ബിസ്സയുടെ പ്രതിമയ്ക്കൊപ്പം ഈദ് പതാകകള്‍ സ്ഥാപിച്ചതാണ് തര്‍ക്കത്തിന് കാരണം. പരശുരാമജയന്തിക്ക് മുന്നോടിയായി അവിടെ സ്ഥാപിച്ച കാവിക്കൊടി കാണാതായെന്ന് ഇതരസമുദായക്കാര്‍ ആരോപിച്ചതോടെ ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചക്കുകയായിരുന്നു.

അക്രമത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിക്കുന്നത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചത് മൂലമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ ഇത് ബോധപൂര്‍വം ചെയ്യുന്നതാണെന്ന് ഗെഹ്ലോട്ട് വിമര്‍ശിച്ചു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ