ജെ.എന്‍.യു ആക്രമണം: ആസൂത്രണം ചെയ്തത് 'ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ; ഗ്രൂപ്പില്‍ യൂണിവേഴ്‌സിറ്റി പ്രോക്റ്ററും

ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം ആസൂത്രണം ചെയ്തത് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജെഎന്‍യു പ്രോക്റ്ററായ വിവേകാനന്ദ സിംഗും അംഗമായിരുന്നെന്നാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ കേന്ദ്രീകരിച്ചും നടന്ന അന്വേഷണത്തിലെ കണ്ടെത്തല്‍.

2004- ലെ യൂണിയന്‍ തിരഞ്ഞെടുപ്പ് എ ബി വി പി യുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്നു വിവേകാനന്ദ സിംഗ്. അതേസമയം ഇക്കാര്യം വിവേക് സിംഗ് നിഷേധിച്ചു. ഗ്രൂപ്പിലെ ചര്‍ച്ചകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ ഗ്രൂപ്പ് വിട്ടെന്നും പ്രോക്റ്റര്‍ പറഞ്ഞു.

അക്രമണത്തിന് പിന്നാലെ പുറത്തു വന്ന സ്‌ക്രീന്‍ ഷോട്ടുകളും അവയിലെ മൊബൈല്‍ നമ്പറുകളും സംഘര്‍ഷ ദിവസത്തെ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചുമാണ് കണ്ടെത്തല്‍.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ് പുറത്തായത്. സഹായം തേടി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ അയച്ച സന്ദേശങ്ങളും കിട്ടിയെന്ന് വ്യക്തമാക്കിയ ഡല്‍ഹി പൊലീസ് അക്രമം ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ 8 എബിവിപി ഭാരവാഹികളാണെന്ന് പറഞ്ഞു. ആക്രമികള്‍ ആശയ വിനിമയത്തിനായി കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എന്‍.യുവിലെ “ദേശ വിരുദ്ധരെ” ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. ജെഎന്‍യുവിലേക്കും ഹോസ്റ്റലിലേക്കും എത്താനുള്ള വഴികളും ഇതില്‍ പങ്കു വെച്ചിട്ടുണ്ട്.

അക്രമം ആസൂത്രിതമാണെന്നും കാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ പലരും എബിവിപി പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ