ജെ.എന്‍.യു ആക്രമണം: ആസൂത്രണം ചെയ്തത് 'ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ; ഗ്രൂപ്പില്‍ യൂണിവേഴ്‌സിറ്റി പ്രോക്റ്ററും

ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണം ആസൂത്രണം ചെയ്തത് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ. ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജെഎന്‍യു പ്രോക്റ്ററായ വിവേകാനന്ദ സിംഗും അംഗമായിരുന്നെന്നാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ കേന്ദ്രീകരിച്ചും നടന്ന അന്വേഷണത്തിലെ കണ്ടെത്തല്‍.

2004- ലെ യൂണിയന്‍ തിരഞ്ഞെടുപ്പ് എ ബി വി പി യുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്നു വിവേകാനന്ദ സിംഗ്. അതേസമയം ഇക്കാര്യം വിവേക് സിംഗ് നിഷേധിച്ചു. ഗ്രൂപ്പിലെ ചര്‍ച്ചകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ ഗ്രൂപ്പ് വിട്ടെന്നും പ്രോക്റ്റര്‍ പറഞ്ഞു.

അക്രമണത്തിന് പിന്നാലെ പുറത്തു വന്ന സ്‌ക്രീന്‍ ഷോട്ടുകളും അവയിലെ മൊബൈല്‍ നമ്പറുകളും സംഘര്‍ഷ ദിവസത്തെ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചുമാണ് കണ്ടെത്തല്‍.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ് പുറത്തായത്. സഹായം തേടി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ അയച്ച സന്ദേശങ്ങളും കിട്ടിയെന്ന് വ്യക്തമാക്കിയ ഡല്‍ഹി പൊലീസ് അക്രമം ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ 8 എബിവിപി ഭാരവാഹികളാണെന്ന് പറഞ്ഞു. ആക്രമികള്‍ ആശയ വിനിമയത്തിനായി കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ് എന്ന പേരിലും യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എന്‍.യുവിലെ “ദേശ വിരുദ്ധരെ” ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സന്ദേശങ്ങളിലുണ്ട്. ജെഎന്‍യുവിലേക്കും ഹോസ്റ്റലിലേക്കും എത്താനുള്ള വഴികളും ഇതില്‍ പങ്കു വെച്ചിട്ടുണ്ട്.

അക്രമം ആസൂത്രിതമാണെന്നും കാമ്പസിന് പുറത്ത് നിന്നുള്ളവര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ പലരും എബിവിപി പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്