ഗുജറാത്തില്‍ വേണ്ടവിധം ഉപയോഗിച്ചില്ല; പൊതുയോഗങ്ങളില്‍ പങ്കെടുപ്പിച്ചില്ല; കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച് ജിഗ്‌നേഷ് മേവാനി

തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലുണ്ടായ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരെയും നേതൃത്വത്തിനെതിരെയും പൊട്ടിത്തെറിച്ച് ജിഗ്‌നേഷ് മേവാനി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെന്ന് അദേഹം വെളിപ്പെടുത്തി. ബി.ജെ.പിക്കെതിരായ മുഖമായിട്ടുപോലും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വേണ്ടുംവിധം ഉപയോഗിച്ചില്ല.

നാമപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പേ തന്നെ കോണ്‍ഗ്രസിന് കടുത്ത ബി.ജെ.പി വിരുദ്ധനും ആളുകളുടെ വിശ്വാസം പിടിച്ചു പറ്റാന്‍ സാധിക്കുന്ന എന്നെ പോലുള്ള ഒരു മുഖമുള്ളപ്പോള്‍ എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നത് എന്ന് മനസിലാകുന്നില്ല. ദലിതതെയും പാവപ്പെട്ടവരെയും കൂടുതല്‍ ഊര്‍ജസ്വലരാക്കാന്‍ പൊതുയോഗങ്ങളില്‍ എന്നെ പോലുള്ളവരെ പങ്കെടുപ്പിക്കേണ്ടിയിരുന്നു.

ഗുജറാത്തിലെ മുഖ്യ പ്രചാരകനായി മേവാനിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും വടക്കന്‍ ഗുജറാത്തിലെ ചില മണ്ഡലങ്ങളിലും അഹ്‌മദാബാദിലെ വെജല്‍പൂര്‍ മണ്ഡലത്തിലും നടന്ന പൊതുയോഗങ്ങളില്‍ മാത്രമാണ് മേവാനിയെ കോണ്‍ഗ്രസ് പങ്കെടുപ്പിച്ചത്. ഇതില്‍ ഭൂരിഭാഗം യോഗങ്ങളും മേവാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം സംഘടിപ്പിച്ചതാണ് അദേഹത്തെ ചൊടിപ്പിച്ചത്.

വദ്ഗാം മണ്ഡലത്തില്‍ ബി.ജെ.പിയുടെ മണിഭായ് വഖേലയെ മേവാനി നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2017ല്‍ ഗുജറാത്തില്‍ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇക്കുറി 17 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 156 സീറ്റുകള്‍ നേടി ബിജെപി തങ്ങളുടെ കരുത്ത് തെളിയിച്ചപ്പോള്‍ പത്തു ശതമാനം വോട്ടുപോലും നേടാന്‍ കോണ്‍ഗ്രസിനായിരുന്നില്ല.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു