'മകളുടെ വിവാഹമാണ്, ഭാവി മരുമകനെ വിട്ടു തരൂ'; കശ്മീരില്‍ ഓഫീസുകള്‍ കയറിയിറങ്ങി പിതാവ്

മകളുടെ വിവാഹത്തിന് വീട്ടുതടങ്കലില്‍ നിന്ന് ഭാവിമരുമകനെ വിട്ടു തരണമെന്ന ആവശ്യവുമായി പത്ര ഓഫീസുകള്‍ കയറിയിറങ്ങുകയാണ് കശ്മീരിലെ ഒരു പിതാവ്. നിക്കാഹ് നടത്തിയതിന്റെ രേഖയുണ്ട് ഈ പിതാവിന്റെ കയ്യില്‍. ഒരേ ഒരാവശ്യമേ  ഈ പിതാവിനുള്ളൂ. മകളുടെ വിവാഹമാണ് അതിനാല്‍ തടങ്കലിൽ കഴിയുന്ന മകളുടെ ഭാവിവരനെ വിട്ടു തരണം.

ബരാമുള്ള ജില്ലയിലെ റാഫിയാബാദ് സ്വദേശിയാണ് നസീര്‍ അഹമ്മദ് ഭട്ട്. അവിടെയുള്ള തന്റെ വീട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഭട്ട് പത്ര ഓഫീസുകളില്‍ എത്തിയത്. ഇവിടെ വന്ന് കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ അധികൃതരുടെ ശ്രദ്ധയില്‍ തന്റെ വിഷമാവസ്ഥ എത്തും എന്ന പ്രതീക്ഷയിലാണ് ഭട്ട് എത്തിയത്.

സെപ്റ്റംബര്‍ എട്ടിനായിരുന്നു ഭട്ടിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.  ബിരുദധാരിയും ഗ്രാമ മുഖ്യനുമായ(സർപഞ്ച്) തന്‍വീര്‍ അഹമ്മദാണ് വരന്‍. നിക്കാഹ് നേരത്തെ നടന്നതാണ്. കഴിഞ്ഞ ആറ് മാസമായി വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു ഭട്ടും കുടുംബവും.

എന്നാല്‍ 370-ാം അനുച്ഛേദ പ്രകാരം കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെ തന്‍വീര്‍ പൊലീസ് കസ്റ്റഡിയിലായി. അക്രമം തടയുന്നതിന്റെ ഭാഗമായി മറ്റ് രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്ത കൂട്ടത്തില്‍ തന്‍വീറിനെയും അറസ്റ്റ് ചെയ്തതെന്നാണ് അധികൃതരടെ വിശദീകരണം.

ആശയവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ചിരുന്നതിനാല്‍ സംഭവം നടന്ന് നാലു ദിവസത്തിനു ശേഷമാണ് ഭട്ട് ഈ കാര്യം അറിയുന്നത് തന്നെ. കുടുംബത്തിലെ ഏക വരുമാനക്കാരനാണ് തന്‍വീര്‍. അച്ഛനും അമ്മയ്ക്കും താങ്ങായും തണലായും തന്‍വീര്‍ മാത്രമേയുള്ളൂ. സഹോദരിമാരെല്ലാം വിവാഹിതരായി പലയിടങ്ങളിലാണുള്ളത്. അതിനാല്‍ തന്നെ ഏറെ നാളായി തന്‍വീറിന്റെ കുടുംബം കഷ്ടത്തിലാണ്.

വിവാഹം നടത്താന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ ആ കുടുംബത്തിന് സഹായമായി തന്റെ മകള്‍ സുരയ നസീര്‍ ഉണ്ടാകുമല്ലോ എന്നാണ് ഭട്ട് പറയുന്നത്. നിയമപരമായി വിവാഹതിരാണെങ്കിലും ഭര്‍തൃ ഗൃഹത്തിലേക്ക് പോകണമെങ്കില്‍ വിവാഹ ചടങ്ങുകള്‍ കൂടി കഴിയേണ്ടതുണ്ടെന്നും ഭട്ട് പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക