ഐപിഎസുകാരിയായ ഭാര്യ, എസ്‌ഐയായ കാമുകി; എസ്പിയുടെ ആത്മഹത്യ ശ്രമം ഒടുവില്‍ ജയിലിലെത്തിച്ചു

ലിവ് ഇന്‍ പങ്കാളിയെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഐപിഎസ് ഉദ്യോഗസ്ഥനും തമിഴ്‌നാട് സ്വദേശിയുമായ എം അരുണ്‍ രംഗരാജന്‍ ആണ് കേസില്‍ അറസ്റ്റിലായത്. ഗോബിച്ചെട്ടിപ്പാളയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ അരുണ്‍ രംഗരാജനെ കോടതി റിമാന്റ് ചെയ്തു.

കര്‍ണാടക പൊലീസിലെ മുന്‍ വനിത എസ്‌ഐയായ സുജാതയെയാണ് അരുണ്‍ രംഗരാജന്‍ ആക്രമിച്ചത്. സുജാതയുമായി ലിവ് ഇന്‍ റിലേഷനിലായിരുന്നു പ്രതി അരുണ്‍. ഛത്തീസ്ഗഢ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അരുണ്‍ രംഗരാജന്റെ ആദ്യ ഭാര്യ അതേ കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇളാകിയ ആയിരുന്നു.

സുജാതയുമായുള്ള അരുണ്‍ രംഗരാജന്റെ ബന്ധം പുറത്തായതോടെയാണ് ഇളാകിയ വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ അരുണിന് രണ്ട് കുട്ടികളുമുണ്ട്. സുജാതയുടെ ഭര്‍ത്താവ് കണ്ഡപ്പയും കര്‍ണാടക പൊലീസിലെ ഇന്‍സ്‌പെക്ടറായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കണ്ഡപ്പ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ സുജാതയും ഭര്‍ത്താവ് കണ്ഡപ്പയില്‍ നിന്ന് വിവാഹമോചനം നേടി. തുടര്‍ന്ന് അരുണ്‍ രംഗരാജനും സുജാതയും ഒരുമിച്ചായിരുന്നു താമസം. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. പിന്നാലെ ഫെബ്രുവരി മുതല്‍ സുജാത മാറി താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ക്ഷേത്ര ദര്‍ശനത്തിനിടെ അരുണ്‍ സുജാതയെ ഉപദ്രവിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി ഇരുവരും ഗോബിച്ചെട്ടിപ്പാളയത്ത് വീണ്ടും ഒരുമിച്ച് താമസം ആരംഭിച്ചു. ഇവിടെ വച്ചും അരുണ്‍ സുജാതയെ ആക്രമിച്ചതോടെ സുജാത പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അരുണ്‍ രംഗരാജനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സംഭവത്തിന് പിന്നാലെ അരുണ്‍ മാതാപിതാക്കളോടൊപ്പം താമസമാക്കി.

ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച അുണിനൊപ്പം താമസിക്കാന്‍ സുജാത വീണ്ടുമെത്തി. തുടര്‍ന്ന് ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുജാതയെ അരുണ്‍ കമ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ സുജാത വിവരം പൊലീസില്‍ അറിയിച്ചു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അരുണ്‍ വീടിന് തീ കൊളുത്തി വാതില്‍ പൂട്ടിയിരുന്നു. ജീവനൊടുക്കാനുള്ള അരുണിന്റെ ശ്രമത്തെ പൊലീസ് പണിപ്പെട്ട് തടയുകയായിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ