ഐ.ടി മേഖലയിൽ കൂട്ട പിരിച്ചുവിടൽ; ഇൻഫോസിസ് 12,000 ജീവനക്കാരെ പിരിച്ചു വിട്ടേക്കും, 7000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി കോഗ്നിസൻറ്

ഐ.ടി മേഖലയിലെ അറിയപ്പെടുന്ന രണ്ട് മൾട്ടിനാഷണൽ കമ്പനികളായ ഇൻ‌ഫോസിസും കോഗ്നിസന്റും തങ്ങളുടെ മിഡ്-സീനിയർ ലെവൽ സ്ഥാനങ്ങളിലുള്ള ജോലിക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ഇന്ത്യൻ എം‌.എൻ‌.സി ഇൻ‌ഫോസിസും യു‌.എസ് ആസ്ഥാനമായുള്ള കോഗ്നിസന്റും ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ട് തങ്ങളുടെ സ്ഥാപനം പുന:സംഘടിപ്പിക്കാൻ ശ്രമിക്കുന്നത്.

കോഗ്നിസൻറ് അടുത്ത ഏതാനും പാദങ്ങളിൽ 7,000 പേരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇൻഫോസിസ് 12,000 പേരെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികളെ പിരിച്ചു വിടാനുള്ള രണ്ട് എം‌എൻ‌സികളുടെയും പദ്ധതികളെ കുറിച്ച് ഇക്കണോമിക് ടൈംസാണ് (ഇ.ടി) റിപ്പോർട്ട് ചെയ്തത്. ഇ.ടി റിപ്പോർട്ടിൽ, ഇൻഫോസിസ് 10 ശതമാനം തൊഴിലാളികളെ നീക്കംചെയ്യും, ഇത് ഏകദേശം 2,200 ആളുകൾക്ക് വരുന്ന ജോബ് ലെവൽ 6 (JL6), അതായത് സീനിയർ മാനേജർമാരാണ്. അസോസിയേറ്റ് (ജെ‌എൽ‌3 ഉം അതിനു താഴെയുമുള്ള), മിഡിൽ‌ (ജെ‌എൽ‌4, 5) തലങ്ങളിലെ 2-5 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി പദ്ധതിയിടുന്നു. ഇത് ഏകദേശം 4,000 മുതൽ 10,000 വരെ ആളുകൾ വരും.

കോഗ്നിസൻറ് അടുത്ത ഏതാനും പാദങ്ങളിൽ 7,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടും. ഉള്ളടക്ക മോഡറേഷൻ ബിസിനസിൽ നിന്ന് പുറത്തു കടക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് 6,000 ജീവനക്കാരെ ബാധിച്ചേക്കും. 10,000 മുതൽ 12,000 വരെ മിഡ്-സീനിയർ ജോലിക്കാരെ അവരുടെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ കോഗ്നിസൻറ് പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇ.ടി റിപ്പോർട്ട് പറയുന്നു.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം