ഐ.ടി മേഖലയിൽ കൂട്ട പിരിച്ചുവിടൽ; ഇൻഫോസിസ് 12,000 ജീവനക്കാരെ പിരിച്ചു വിട്ടേക്കും, 7000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി കോഗ്നിസൻറ്

ഐ.ടി മേഖലയിലെ അറിയപ്പെടുന്ന രണ്ട് മൾട്ടിനാഷണൽ കമ്പനികളായ ഇൻ‌ഫോസിസും കോഗ്നിസന്റും തങ്ങളുടെ മിഡ്-സീനിയർ ലെവൽ സ്ഥാനങ്ങളിലുള്ള ജോലിക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ഇന്ത്യൻ എം‌.എൻ‌.സി ഇൻ‌ഫോസിസും യു‌.എസ് ആസ്ഥാനമായുള്ള കോഗ്നിസന്റും ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ട് തങ്ങളുടെ സ്ഥാപനം പുന:സംഘടിപ്പിക്കാൻ ശ്രമിക്കുന്നത്.

കോഗ്നിസൻറ് അടുത്ത ഏതാനും പാദങ്ങളിൽ 7,000 പേരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇൻഫോസിസ് 12,000 പേരെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികളെ പിരിച്ചു വിടാനുള്ള രണ്ട് എം‌എൻ‌സികളുടെയും പദ്ധതികളെ കുറിച്ച് ഇക്കണോമിക് ടൈംസാണ് (ഇ.ടി) റിപ്പോർട്ട് ചെയ്തത്. ഇ.ടി റിപ്പോർട്ടിൽ, ഇൻഫോസിസ് 10 ശതമാനം തൊഴിലാളികളെ നീക്കംചെയ്യും, ഇത് ഏകദേശം 2,200 ആളുകൾക്ക് വരുന്ന ജോബ് ലെവൽ 6 (JL6), അതായത് സീനിയർ മാനേജർമാരാണ്. അസോസിയേറ്റ് (ജെ‌എൽ‌3 ഉം അതിനു താഴെയുമുള്ള), മിഡിൽ‌ (ജെ‌എൽ‌4, 5) തലങ്ങളിലെ 2-5 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി പദ്ധതിയിടുന്നു. ഇത് ഏകദേശം 4,000 മുതൽ 10,000 വരെ ആളുകൾ വരും.

കോഗ്നിസൻറ് അടുത്ത ഏതാനും പാദങ്ങളിൽ 7,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടും. ഉള്ളടക്ക മോഡറേഷൻ ബിസിനസിൽ നിന്ന് പുറത്തു കടക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് 6,000 ജീവനക്കാരെ ബാധിച്ചേക്കും. 10,000 മുതൽ 12,000 വരെ മിഡ്-സീനിയർ ജോലിക്കാരെ അവരുടെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ കോഗ്നിസൻറ് പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇ.ടി റിപ്പോർട്ട് പറയുന്നു.

Latest Stories

'പ്രസാദം നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് 3.85 കോടി'; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

പൊലീസിന്റെ ഭാഗത്ത് വീഴ്ച, നടപടി എടുത്ത് ഫെഫ്ക; സാന്ദ്രയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ റെനി ജോസഫിന് സസ്‌പെന്‍ഷന്‍

നാല് മോഡലുകൾക്ക് 80,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായ്..

അഖില്‍ അക്കിനേനി വിവാഹിതനായി; ചിത്രങ്ങള്‍

പി പ്രസാദ് ദേശീയ ബിംബങ്ങളെ ആദരിക്കണം; രാജ്ഭവനില്‍ ഭാരതാംബയുടേതല്ലാതെ ഹമാസ് നേതാക്കളുടെ ഫോട്ടോ വെക്കണോ; മന്ത്രിയുടെ നിലപാട് ദേശദ്രോഹപരമെന്ന് ബിജെപി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും; സ്ഥാനാർത്ഥിക്കായി 2 ദിവസം പ്രചാരണം, മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ

ഇന്ത്യ- പാക് വിഷയത്തില്‍ ട്രംപ് ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി; അടുത്തിടെ ഉണ്ടായ സൈനിക നടപടി മറ്റൊരു തലത്തിലേക്ക് നീങ്ങാത്തതിന് പിന്നിലെ ട്രംപിന്റെ ഇടപെടലിനും പ്രശംസ

ജമ്മു കാശ്മീരിലെ ജനങ്ങള്‍ ഭീകരവാദത്തെ ചെറുക്കുന്നു; കശ്മീരിലെ വികസനം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് നരേന്ദ്ര മോദി

'മിന്നൽ' റോയ്' 7 ഏഴ് തവണ ഇടിമിന്നലേറ്റിട്ടും അതിജീവിച്ച മനുഷ്യൻ!

കേരള ​ഗവർണർ രാജേന്ദ്ര ആ‍ർലേക്കറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ