അവിവാഹിതരായ സ്ത്രീകൾക്ക് മൊബൈൽ നൽകില്ല, പ്രണയവിവാഹത്തിന് പിഴ ലക്ഷങ്ങൾ; വിലക്കുകളുമായി താക്കൂർ സമുദായം

പുത്തൻനിയമങ്ങളും, വിലക്കുകളുമായി വാർത്തകളിൽ നിറഞ്ഞ് ​ഗുജറാത്തിലെ താക്കൂർ സമുദായം.  അവിവാഹതകളായ യുവതികൾക്ക് ഇനി മുതൽ മൊബൈൽ നൽകേണ്ടതില്ലെന്ന വ്യത്യസ്തമായ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് താക്കൂർ സമുദായം.

ഇനി മുതൽ പ്രണയിച്ച് വിവാഹം കഴിക്കുന്നത് കുറ്റകരവും , മൊബൈൽ ഫോൺ  ഉപയോ​ഗിക്കുന്നതിന് കർശനവിലക്കും ബാണസ്കന്ദ ജില്ലയിലെ താക്കൂർ സമുദായത്തിന് ബാധകമാകും.

അവിവാഹിതകളായ സ്ത്രീകൾക്ക് മൊബൈൽ നൽകിയാൽ അവരുടെ മാതാപിതാക്കൾ ഉത്തരവാദികളായിരിക്കും.  കൂടാതെ കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മൊബൈൽ നൽകിയാൽ മൊബൈലിൽ കളിച്ച് സമയം കളയുമെന്നും അതിനാൽ ഫോൺ ഉപയോ​ഗം കർശനമായി വിലക്കണമെന്നുമാണ് സമുദായ തലവൻമാരിലൊരാൾ അഭിപ്രായപ്പെട്ടത്.

പഠനനിലവാരം മെച്ചപ്പെടുത്താനായി ലാപ്ടോപ്പുകളും , ടാബ്ലറ്റുകളും നൽകുമെന്നും ദന്തിവാദ താക്കൂർ നേതാവ് സുരേഷ് താക്കൂർ വ്യക്തമാക്കി. പ്രണയിച്ച് വിവാഹിതരായാൽ 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ഈടാക്കും.  ആഡംബര വിവാഹങ്ങൾ ഒഴിവാക്കി പകരം ആ തുക പഠനാവശ്യങ്ങൾക്കായി ഉപയോ​ഗിക്കണമെന്നും സുരേഷ് താക്കൂർ പറ‍ഞ്ഞു.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ