അവിവാഹിതരായ സ്ത്രീകൾക്ക് മൊബൈൽ നൽകില്ല, പ്രണയവിവാഹത്തിന് പിഴ ലക്ഷങ്ങൾ; വിലക്കുകളുമായി താക്കൂർ സമുദായം

പുത്തൻനിയമങ്ങളും, വിലക്കുകളുമായി വാർത്തകളിൽ നിറഞ്ഞ് ​ഗുജറാത്തിലെ താക്കൂർ സമുദായം.  അവിവാഹതകളായ യുവതികൾക്ക് ഇനി മുതൽ മൊബൈൽ നൽകേണ്ടതില്ലെന്ന വ്യത്യസ്തമായ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് താക്കൂർ സമുദായം.

ഇനി മുതൽ പ്രണയിച്ച് വിവാഹം കഴിക്കുന്നത് കുറ്റകരവും , മൊബൈൽ ഫോൺ  ഉപയോ​ഗിക്കുന്നതിന് കർശനവിലക്കും ബാണസ്കന്ദ ജില്ലയിലെ താക്കൂർ സമുദായത്തിന് ബാധകമാകും.

അവിവാഹിതകളായ സ്ത്രീകൾക്ക് മൊബൈൽ നൽകിയാൽ അവരുടെ മാതാപിതാക്കൾ ഉത്തരവാദികളായിരിക്കും.  കൂടാതെ കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മൊബൈൽ നൽകിയാൽ മൊബൈലിൽ കളിച്ച് സമയം കളയുമെന്നും അതിനാൽ ഫോൺ ഉപയോ​ഗം കർശനമായി വിലക്കണമെന്നുമാണ് സമുദായ തലവൻമാരിലൊരാൾ അഭിപ്രായപ്പെട്ടത്.

പഠനനിലവാരം മെച്ചപ്പെടുത്താനായി ലാപ്ടോപ്പുകളും , ടാബ്ലറ്റുകളും നൽകുമെന്നും ദന്തിവാദ താക്കൂർ നേതാവ് സുരേഷ് താക്കൂർ വ്യക്തമാക്കി. പ്രണയിച്ച് വിവാഹിതരായാൽ 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ഈടാക്കും.  ആഡംബര വിവാഹങ്ങൾ ഒഴിവാക്കി പകരം ആ തുക പഠനാവശ്യങ്ങൾക്കായി ഉപയോ​ഗിക്കണമെന്നും സുരേഷ് താക്കൂർ പറ‍ഞ്ഞു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി