വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി, സ്റ്റാലിനുമായുള്ള ബന്ധം വ്യക്തിപരം മാത്രം: രജനീകാന്ത്

നടനും രാഷ്ട്രീയക്കാരനുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എന്ന വാർത്ത കേട്ടപ്പോൾ താൻ അങ്ങേയറ്റം ഞെട്ടിപ്പോയെന്ന് നടൻ രജനീകാന്ത്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുമുള്ള വിമർശനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രജനീകാന്തിന്റെ പരാമർശം.

ആവർത്തിച്ചുള്ള വിമർശനങ്ങൾ സത്യമായി അംഗീകരിക്കപ്പെടുമെന്നതിനാലാണ് താൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചതെന്ന് രജനീകാന്ത് പറഞ്ഞു. ‘തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്നെക്കുറിച്ച് നിരവധി വിമർശനങ്ങൾ ഉയരുന്നതിനാലാണ് ഞാൻ ഈ പത്രസമ്മേളനം നടത്തുന്നത്. ഞാൻ പ്രതികരിച്ചില്ലെങ്കിൽ അവ സത്യമായി അംഗീകരിക്കപ്പെടും’ അദ്ദേഹം പറഞ്ഞു.

സ്റ്റാലിനുമായുള്ള ബന്ധം വ്യക്തിപരമാണെന്നും രാഷ്ട്രീയവുമായി ബന്ധമില്ലെന്നും രജനീകാന്ത് പറഞ്ഞു. ദീർഘകാല സൗഹൃദം ഉണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള കൂടിക്കാഴ്ച വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഞാൻ എം.കെ. സ്റ്റാലിനെ കണ്ടു, അത് വിമർശന വിഷയമായി. ഞങ്ങളുടെ സൗഹൃദം രാഷ്ട്രീയത്തിന് അതീതമാണ്. എം.കെ. സ്റ്റാലിൻ കുളത്തൂരിൽ പരാജയപ്പെട്ടതിൽ എനിക്ക് വിഷമം തോന്നി’ അദ്ദേഹം പറഞ്ഞു.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സംസാരിച്ച രജനീകാന്ത്, നിലവിലുള്ള പാർട്ടികളിൽ നിന്ന് സ്വതന്ത്രമായി സ്വന്തം രാഷ്ട്രീയ ഐഡന്റിറ്റി കെട്ടിപ്പടുത്ത നടനാണെന്ന് പറഞ്ഞു. ‘വിജയ്‌യും ഞാനും തമ്മിൽ 28 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. രണ്ട് പ്രധാന പാർട്ടികളെയും എതിർത്ത് നിന്നതിലൂടെ വിജയ് സ്വതന്ത്രമായി അംഗീകാരം നേടിയിട്ടുണ്ട്. വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞാൻ അങ്ങേയറ്റം ഞെട്ടിപ്പോയി എന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.

വിജയ്‌യുടെ രാഷ്ട്രീയ ഉയർച്ചയെക്കുറിച്ചും തമിഴ്‌നാട്ടിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളുമായി രജനീകാന്ത് നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും പൊതുചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വിശദീകരണം. രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെ താൻ ബഹുമാനിക്കുന്നുവെന്നും തന്റെ പ്രസ്താവനകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും രജനീകാന്ത് പറഞ്ഞു.

Latest Stories

48 മണിക്കൂറിനിടെ രണ്ടാമത്തെ വിലവർധന; ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി

ശിവഗിരി മഠവുമായി ബന്ധപ്പെട്ട ഒൻപത് പേർ ജയിച്ചു, ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണം; സമുദായങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി വകുപ്പ് മന്ത്രിയുണ്ടാകണം: സ്വാമി സച്ചിദാനന്ദ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പിബിയിലും അതൃപ്‌തി; 5 അംഗങ്ങൾ എതിർത്തു

കേരള കോണ്‍ഗ്രസ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ഇല്ല; ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് പദവിയും

ഹോർമുസ് കടന്ന് 20,000 ടൺ എൽപിജി കപ്പൽ ഇന്ത്യയിലെത്തി; 'സിമി' ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ കപ്പൽ

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'62 വയസുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ അനാരോഗ്യമുള്ള പ്രതിപക്ഷ നേതാവ് വരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം, തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല'; സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ വിമർശനം

ആഗോള അയ്യപ്പ സംഗമം വലിയ അബദ്ധം, ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടി; സിപിഎമ്മിൽ വിമർശനം

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

'നിലപാടുകള്‍ക്ക് ശക്തിയില്ല, പാര്‍ട്ടിയെ പരിഹാസ്യമാക്കി'; ബിനോയ് വിശ്വം പോരാ എന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം