മുസ്ലീം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍; ഈ മാസം വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്ന് സര്‍ക്കാര്‍; ഇന്ത്യയില്‍ ആദ്യം

ഹൈദരാബാദിലെ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളിലെ മുസ്ലിം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നു. 25നാണ് പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുക.

ഇതിന് മുന്നോടിയായി മജിലിസ് നിയമസഭ കക്ഷി നേതാവ് അക്ബറുദ്ദിന്‍ ഒവൈസി സെക്രട്ടേറിയറ്റ് വളപ്പില്‍ പണി പൂര്‍ത്തിയാകുന്ന മുസ്ലിം പള്ളി സന്ദര്‍ശിച്ചു. തുടര്‍ന്ന് ഓരോ ജില്ലകളിലും മുസ്ലിം സെമിത്തേരിയും പള്ളിയും വിവാഹ മണ്ഡപങ്ങളും നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മറ്റു അധികൃതരുമായും ചര്‍ച്ച നടത്തി.

സെക്രട്ടേറിയറ്റ് പുനര്‍നിര്‍മിച്ചപ്പോള്‍ പഴയ സമുച്ചയത്തില്‍ ഉണ്ടായിരുന്ന മുസ്ലിം പള്ളിയും ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും അതോടൊപ്പം പണിതു നല്‍കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉറപ്പുനല്‍കിയിരുന്നു. ചെറിയ തോതില്‍ ഈ ആരാധനാലയങ്ങളില്‍ പ്രധാന ഉത്സവങ്ങളും നടക്കും.

2021 നവംബര്‍ 25 -നാണ് ആരാധനാലയങ്ങള്‍ക്ക് തറക്കല്ലിട്ടത്. പഴയ സെക്രട്ടേറിയറ്റ് സമുച്ചയം പൊളിച്ചുമാറ്റിയപ്പോള്‍ ആരാധനാലയങ്ങളും പൊളിച്ചിരുന്നു. ഇതിന്റെ പ്രതിഷ്ഠകള്‍ തന്നെയാണ് പുതുതാി പണികഴിപ്പിച്ച ആരാധനാലയങ്ങളിലേക്കും മാറ്റിയിരിക്കുന്നത്. രാജ്യത്ത് ഹൈദരാബാദില്‍ മാത്രമാണ് എല്ലാ ആരാധനാലയങ്ങളും സെക്രട്ടേറിയറ്റ് വളിപ്പില്‍ ഉള്ളത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ