'സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യം, കന്യാചർമം പ്രാധാന്യമുള്ളത്'; വിവാദത്തിലായി പുതിയ എംബിബിഎസ് പാഠ്യപദ്ധതി

സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാക്കി യുജി മെഡിക്കല്‍ വിദ്യാർഥികളുടെ ഫോറൻസിക് മെഡിക്കല്‍ പാഠ്യപദ്ധതി. നേരത്തെ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്ത കന്യാചർമത്തിന്റെ പ്രധാന്യം, കന്യകാത്വത്തിന്റെ നിർവചനം, നിയമസാധുത തുടങ്ങിയവയും നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ (എൻഎംസി) പരിഷ്കരിച്ച പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു 2022ല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. സ്വവർഗാനുരാഗം ലൈംഗികകുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വിചിത്രമായ ലൈംഗിക താല്‍പ്പര്യങ്ങളില്‍ നിന്നുണ്ടാകുന്ന മാനസിക വൈകല്യങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചു. കന്യകാത്വപരിശോധന അശാസ്ത്രീയവും മനുഷ്യത്വരഹിതവും വിവേചനപരവുമാണെന്നും പാഠ്യപദ്ധതി വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ പരിഷ്കരണത്തിലൂടെ ഇവയെല്ലാം തിരികെ കൊണ്ടുവന്നിരിക്കുകയാണ്.

എല്‍ജിബിടിക്യുഎ+ വിഭാഗത്തിന് വിദ്യാഭ്യാസം കൂടുതല്‍ സൗഹാർദപരമാകുന്നതിനുവേണ്ടി എൻഎംസി 2022ല്‍ ഉള്‍പ്പെടുത്തിയ ക്വീർ വ്യക്തികള്‍ തമ്മില്‍ സമ്മതത്തോടെയുള്ള ലൈംഗികബന്ധം, വിവാഹേതരബന്ധം, ലൈംഗികകുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വ്യത്യാസങ്ങളും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫൗണ്ടേഷൻ കോഴ്‌സിന്റെ ഭാഗമായുള്ള വൈകല്യത്തെക്കുറിച്ചുള്ള ഏഴ് മണിക്കൂർ പരിശീലനവും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മെഡിക്കല്‍ എത്തിക്‌സുമായി ബന്ധപ്പെട്ട മൊഡ്യൂളില്‍ വൈകല്യത്തെക്കുറിച്ചുള്ള വിഷയവും ഉള്‍പ്പെടുത്തിയിട്ടില്ല. ലൈംഗികത, ലിംഗഭേദം, ലൈംഗികാഭിമുഖ്യം എന്നിവയെക്കുറിച്ച് വിദ്യാർഥികള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പാഠ്യപദ്ധതിയുടെ സൈക്യാട്രി മൊഡ്യൂളിലും 2022ല്‍ മാറ്റം വരുത്തിയിരുന്നു. ലിംഗഭേദവും ലിംഗവ്യക്തിത്വവും തമ്മിലുള്ള വ്യത്യാസം, പൊതുവായ തെറ്റിദ്ധാരണകള്‍ തുടങ്ങിയ വിഷയങ്ങള്‍ സൈക്യാട്രി മൊഡ്യൂളില്‍ നിലവില്‍ പരാമർശിക്കുന്നില്ല. ലിംഗസ്വത്വ വൈകല്യങ്ങളെക്കുറിച്ച് വിദ്യാർഥികള്‍ പഠിക്കണമെന്നും സൈക്യാട്രി മോഡ്യൂളില്‍ പറയുന്നില്ല.

ഫൊറൻസിക് മെഡിസിന് കീഴില്‍ പുതിയ നിയമങ്ങളുടെ വ്യവസ്ഥകളെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുമെന്നും പാഠ്യപദ്ധതി വ്യക്തമാക്കുന്നു. ഭാരതീയ നാഗരിക സുരക്ഷ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ ന്യായ് സംഹിത (ബിഎൻസ്), ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവയാണ് പരാമർശിച്ചിരിക്കുന്നത്. എൻഎംസിയുടെ വെബ്‌സൈറ്റില്‍ മാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ മാറ്റത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അധികൃതർ പ്രതികരിക്കാനും തയാറായിട്ടില്ല.

Latest Stories

നിധിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ; നിർബന്ധിതമായി വാഹനങ്ങൾ തടയില്ല

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; എസ്എംഎസ് വഴി അറിയിക്കും

'ഉഷ്ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി', ഈ ചൂടിലും എസി ഉപയോഗിക്കാറില്ല; നിര്‍ദേശവുമായി ജ്യോതിരാദിത്യ സിന്ധ്യ

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ആയുധം കൊണ്ടുള്ള ആക്രമണം നടന്നെന്ന് പറഞ്ഞിട്ടില്ല; സമരത്തിൽ എന്തുകൊണ്ട് കെഎസ്‌യു പെൺകുട്ടികളെ പങ്കെടുപ്പിച്ചില്ല?: വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു; ഇന്നലെ മാത്രം കടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള തിരിച്ചുവരവ്; ഋതുരാജിന്റെ ടെസ്റ്റ് പ്രകടനത്തിൽ വൻ ആരാധകരോഷം

ഞങ്ങൾ തോൽക്കുമെന്ന് ഉറപ്പിച്ചു, പക്ഷെ തോൽക്കാൻ റിങ്കു തയ്യാറല്ലായിരുന്നു: അജിൻക്യ രഹാനെ