കര്‍ണാടകയിലെ താമരത്തണ്ടൊടിക്കാന്‍ ജെ.ഡി.എസ്; ഒറ്റയ്ക്ക് മത്സരിക്കും; 123 സീറ്റ് ലക്ഷ്യം; ദേവഗൗഡ കുടുംബത്തിലെ ഒമ്പതാമനും രാഷ്ട്രീയ ഗോദയില്‍

ര്‍ണാടകയില്‍ ഒറ്റയ്ക്ക് മത്സരിച്ച് ഭരണം പിടിക്കാന്‍ ജനതാദള്‍ (സെക്യുലര്‍). കുടുംബത്തിലെ ഒന്‍പതാമത്തെ അംഗത്തെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധാരണയായി. ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി. കുമാരസ്വാമി ചന്നപട്ടണയില്‍നിന്ന് ജനവിധി തേടും.

കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമി രാമനഗര മണ്ഡലത്തില്‍നിന്നും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. കുമാരസ്വാമിയുടെ ഭാര്യയും നിലവില്‍ രാമനഗര മണ്ഡലം എം.എല്‍.എയുമായ അനിത കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. നിഖിലും കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ ജെ.ഡി.എസ് പരമോന്നത നേതാവ് ദേവഗൗഡയുടെ കുടുംബത്തിലെ ഒന്‍പത് അംഗങ്ങളാണ് നിലവില്‍ പാര്‍ട്ടിയിലും മറ്റും പ്രധാന സ്ഥാനങ്ങളിലും ചുമതല വഹിക്കുന്നത്.

തന്റെ മകന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് കുമാരസ്വാമി കഴിഞ്ഞ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍നിന്ന് നിഖില്‍ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സുമലത അംബരീഷിനോടായിരുന്നു ദയനീയ പരാജയം ഏറ്റുവാങ്ങിയത്. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് ജെഡിഎസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി മാസം മുതല്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും.

അടുത്ത തെരഞ്ഞെടുപ്പില്‍ ആകയുള്ള 224 സീറ്റുകളില്‍ 123 എണ്ണത്തില്‍ വിജയിക്കുകയാണ് ജെ.ഡി.എസിന്റെ ലക്ഷ്യം.2018ല്‍ ബി.ജെ.പി 107 സീറ്റിലും കോണ്‍ഗ്രസ് 78ലും ജനതാദള്‍-എസ് 37 സീറ്റിലുമാണ് വിജയിച്ചത്. ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് ജനതാദള്‍-എസിന് പിന്തുണ നല്‍കുകയും കുമാരസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍, പതിനാല് മാസത്തെ ഭരണശേഷം കോണ്‍ഗ്രസും ജനതാദള്‍-എസും വേര്‍പിരിഞ്ഞു. നിയമസഭയില്‍ വിശ്വാസപ്രമേയം ജയിക്കാനാകാതെ സര്‍ക്കാര്‍ വീണു.

തുടര്‍ന്ന് ബിഎസ് യെദിയൂരപ്പ സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു. എന്നാല്‍, യെദിയൂരപ്പയ്ക്കും പ്രായത്തിന്റെ പേരില്‍ പുറത്തുവേകേണ്ടി വന്നു. തുടര്‍ന്നാണ് ആര്‍എസ്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും വിശ്വസ്ത്വനായ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. ഇക്കുറിയും ബസവരാജ് ബൊമ്മയെയും കേന്ദ്രമന്ത്രി ശോഭ കലന്തരജെയെയും ഉയര്‍ത്തികാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക