ഭീമ കൊറേഗാവ്‌ കേസ്: അഞ്ച്‌ വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന മഹേഷ്‌ റാവുത്തിന്‌ ജാമ്യം

ഭീമ കൊറേഗാവ്‌ കേസില്‍ അഞ്ച്‌ വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന ആക്ടിവിസ്‌റ്റ്‌ മഹേഷ്‌ റാവുത്തിന്‌ ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ്‌ മഹേഷിന്‌ ജാമ്യം അനുവദിച്ചത്‌. മഹേഷിനെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല എന്നു നിരീക്ഷിച്ചാണ്‌ ഡിവിഷന്‍ ബെഞ്ച്‌ മഹേഷിന്‌ ജാമ്യം അനുവദിച്ചത്‌.

അപ്പീല്‍ ഫയല്‍ ചെയ്യാന്‍ എന്‍ഐഎ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ഉത്തരവ്‌ ഒരാഴ്‌ചത്തേക്ക്‌ സ്റ്റേ ചെയ്‌തിട്ടുണ്ട്‌. ജസ്‌റ്റിസുമാരായ എഎസ്‌ ഗഡ്‌കരി, ശര്‍മിള ദേശ്‌മുഖ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായിയാണ്‌ മഹേഷിന്‌ വേണ്ടി കോടതിയില്‍ ഹാജരായത്‌.

മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളി മേഖലയിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റാണ്‌ മഹേഷെന്നും എന്‍ഐഎ ആരോപിച്ചതുപോലെ നിരോധിത സംഘടനയുമായി മഹേഷിന്‌ ബന്ധമില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മഹേഷ്‌ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും ജാമ്യം നിരസിക്കണമെന്നും ആയിരുന്നു എന്‍ഐഎയുടെ വാദം.

2018 ജനുവരിയിൽ ഭീമ കൊറേഗാവ്‌ ഗ്രാമത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു മഹേഷിനെതിരെയുള്ള കേസ്‌. 2018 ജൂണ്‍ ആറിനാണ്‌ മഹേഷ്‌ റാവുത്തിനെ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഈ കേസില്‍ കുറ്റാരോപിതരായ 16 പേരില്‍ ജാമ്യം ലഭിക്കുന്ന ആറാമത്തെയാളാണ്‌ മഹേഷ്‌ റാവുത്ത്‌.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക