ഗുർമീത് റാം റഹീമിനും മറ്റ് നാല് പേർക്കും കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ

ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിനെയും മറ്റ് നാല് പേരെയും ദേര മാനേജർ രഞ്ജിത് സിംഗിന്റെ കൊലപാതകത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

കൃഷൻ ലാൽ, ജസ്ബീർ സിംഗ്, അവതാർ സിംഗ്, സബ്ദിൽ എന്നിവരാണ് മറ്റ് നാല് പേർ.

റാം റഹീം 31 ലക്ഷം രൂപ പിഴ അടയ്ക്കണം. മറ്റ് കുറ്റവാളികളും പിഴ അടയ്ക്കണം – അബ്ദിൽ 1.5 ലക്ഷം രൂപയും കൃഷ്ണനും ജസ്ബീറും 1.25 ലക്ഷം രൂപ വീതവും അവതാർ 75,000 രൂപയും നൽകണം. ഈ തുകയുടെ അമ്പത് ശതമാനം രഞ്ജിത് സിംഗിന്റെ കുടുംബത്തിന് നൽകും.

കേസിലെ ആറാം പ്രതി ഒരു വർഷം മുമ്പ് മരിച്ചു.

ഈ മാസം ആദ്യം ഹരിയാനയിലെ പഞ്ചകുളയിലെ പ്രത്യേക സിബിഐ കോടതി അഞ്ച് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ 2017 മുതൽ റോത്തക് ജില്ലയിലെ സുനാറിയ ജയിലിൽ കഴിയുന്ന റാം റഹീം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ പ്രത്യക്ഷപ്പെട്ടത്; മറ്റുള്ളവർ കോടതിയിൽ ഹാജരായിരുന്നു.

കോടതി ശിക്ഷ വിധിച്ചതിന് ശേഷം അക്രമ സാദ്ധ്യത കണക്കിലെടുത്ത് റാം റഹിമിന്റെ അനുയായികൾ കൂടുതൽ ഉള്ള പഞ്ച്കുളയിലും സിർസയിലും പൊലീസ് സുരക്ഷ കർശനമാക്കിയിരുന്നു. എന്നാൽ, ശിക്ഷാ വാദത്തിനിടെ പ്രോസിക്യൂഷൻ ഉന്നയിച്ച ചില വാദങ്ങൾ പരിശോധിക്കാൻ പ്രതിഭാഗം അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് വിഷയം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഈ വിഭാഗത്തിന്റെ മാനേജരും അനുയായിയും ആയിരുന്ന രഞ്ജിത് സിംഗിനെ 2002 ൽ വെടിവെച്ച് കൊല്ലുകയായിരുന്നു. റാം റഹിം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന ഒരു അജ്ഞാത കത്തിന്റെ പ്രചാരണത്തിൽ സംശയാസ്പദമായ പങ്കിനാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നതനുസരിച്ച്, റാം റഹീം അയാളെ കൊല്ലാനുള്ള ഗൂഢാലോചന നടത്തി. ബലാത്സംഗത്തിന് 20 വർഷത്തെ തടവിന് പുറമേ (2017 ൽ വിധിച്ചത്), മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയുടെ കൊലപാതകത്തിന് റാം റഹീമിന് മറ്റൊരു ജീവപര്യന്തം കൂടി നൽകിയിട്ടുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്