ഗുജറാത്ത് കലാപവും അടിയന്തരാവസ്ഥയും ദളിത് പോരാട്ടങ്ങളും പടിക്ക് പുറത്ത്; എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ വിമര്‍ശനം

സുപ്രധാന ചരിത്ര സംഭവങ്ങള്‍ ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ വിമര്‍ശനമുയരുന്നു. അടിയന്തരാവസ്ഥ, 2002-ലെ ഗുജറാത്ത് കലാപം, നര്‍മദാ ബചാവോ ആന്ദോളന്‍, ദളിത് പ്രതിഷേധ പോരാട്ടങ്ങള്‍, ഭാരതീയ കിസാന്‍ യൂണിയന്റെ പ്രതിഷേധങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ ഒഴിവാക്കിയും തിരുത്തിയുമാണ് പരിഷ്‌കരണം.

ആറുമാസം മുമ്പ് നടത്തിയ എടുത്തുകളയലും കൂട്ടിച്ചേര്‍ക്കലുമാണ് ഈ പ്രധാന ചരിത്ര സംഭവങ്ങളെ പാഠപുസ്തകങ്ങളില്‍നിന്ന് പുറത്താക്കിയത്. ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ എന്നിവ പ്രതിപാദിക്കുന്ന പാഠഭാഗത്തിലെ ഏതാനും പേജുകളും 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നക്സലിസം, രാജ്യദ്രോഹക്കുറ്റങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍, അശോക ചക്രവര്‍ത്തിയെക്കുറിച്ചും(ആറാം ക്ലാസ്, ചരിത്രം) ഭക്രാനംഗല്‍ അണക്കെട്ടിനെപ്പറ്റിയും (12-ാം ക്ലാസ് സോഷ്യോളജി) ഉള്ള നെഹ്റുവിന്റെ പരാമര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം പാഠപുസ്തകത്തില്‍ നിന്ന് പുറത്തുപോയവയില്‍ പെടുന്നു.

ആറു മുതല്‍ 12 വരെ ക്ലാസുകളിലാണ് പരിഷ്‌കരണം നടന്നത്. സ്‌കൂള്‍ തുറക്കാന്‍ ഒരു മാസം മാത്രമുള്ളതിനാല്‍ മാറ്റങ്ങളോടെയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഈ അധ്യയനവര്‍ഷം പുറത്തിറക്കില്ല. മറിച്ച് ഒഴിവാക്കേണ്ട പാഠഭാഗങ്ങളെക്കുറിച്ച് സ്‌കൂളുകള്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കി. 2014-നുശേഷം മൂന്നാം തവണയാണ് പാഠപുസ്തകം പരിഷ്‌കരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക