ലോക്ക്ഡൗൺ; കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചത് 92,000 പരാതികൾ

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗൺ നിലനിൽക്കെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഹെൽപ്പ് ലൈനിലേക്ക് 11 ദിവസത്തിനുള്ളിൽ ലഭിച്ചത് 92,000 കോളുകൾ എന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രാജ്യമെമ്പാടുമുള്ള ലോക്ക്ഡൗൺ സ്ത്രീകൾക്കെതിരെയുള്ള പീഢനങ്ങൾക്ക് മാത്രമല്ല, കുട്ടികൾക്കെതിരെയും അക്രമസംഭവങ്ങൾ കൂടുന്നതിനുള്ള ഒരു കരണമായതായാണ് ഇത് സൂചിപ്പിക്കുന്നത്.

ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയായ മാർച്ച് 20 മുതൽ 31 വരെ രാജ്യത്തുടനീളം അതിക്രമം നേരിട്ട കുട്ടികൾക്കായി ‘ചൈൽഡ്‌ലൈൻ 1098’ ഹെൽപ്പ് ലൈനിന് ലഭിച്ച 3.07 ലക്ഷം കോളുകളിൽ, 30% കുട്ടികൾക്ക് നേരെയുള്ള ദുരുപയോഗത്തിനും അക്രമത്തിനും എതിരായ സംരക്ഷണത്തിന് വേണ്ടിയുള്ളതായിരുന്നു എന്ന് ചൈൽഡ് ലൈൻ ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ഹാർലീൻ വാലിയ പറഞ്ഞതായാണ് റിപ്പോർട്ട്. ഇത് പ്രകാരം 92,105 കോളുകളാണ് പരാതി പറയാനായി വന്നത്.

Latest Stories

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

സൽമാൻ ഖാന്റെ വീട്ടിലെ വെടിവെപ്പ്; ആയുധങ്ങൾ കൈമാറിയ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു

'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

ഈ 2 ഇന്ത്യൻ താരങ്ങളുടെ ലോകകപ്പാണ് വരാനിരിക്കുന്നത്, അവന്മാർ ഫോമിൽ ആയാൽ കിരീടം ഇന്ത്യൻ മണ്ണിൽ എത്തും: മുഹമ്മദ് കൈഫ്

സോണിയ ഗാന്ധിയ്ക്ക് പകരം ഇത്തവണ പ്രിയങ്ക ഗാന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍; അമേഠി-റായ്‌ബേറി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍