ഗൗരി ലങ്കേഷ് വധം; വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കോടതി; അവസാന പ്രതിയ്ക്കും ജാമ്യം

കര്‍ണാടകയില്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അവസാന പ്രതിയ്ക്കും ജാമ്യം അനുവദിച്ച് കോടതി. ശരദ് ഭാസാഹിബ് കലസ്‌കറിനാണ് കേസില്‍ ഒടുവിലായി ജാമ്യം ലഭിച്ചിരിക്കുന്നത്. ശരദ് ഭാസാഹിബ് കലസ്‌കറിന് ജാമ്യം ലഭിച്ചതോടെ കേസില്‍ പിടിയിലായ 17 പ്രതികളും ജാമ്യത്തിലായി.

2017 സെപ്റ്റംബര്‍ 5ന് രാത്രി ആയിരുന്നു ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ചാണ് ഗൗരി ലങ്കേഷിനെ പ്രതികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഗൗരി ലങ്കേഷ് കേസില്‍ 18 പേരാണ് പ്രതി പട്ടികയിലുള്ളത്. എന്നാല്‍ കേസിലെ ഒരു പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

അതേസമയം കേസില്‍ ബാക്കിയായ 17 പേര്‍ക്കും നിലവില്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്. പ്രതികള്‍ 2018 മുതല്‍ കസ്റ്റഡിയിലാണെന്നും വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ചൂണ്ടികാട്ടിയാണ് ജാമ്യം നല്‍കിയത്. പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി ബി മുരളീധര പൈയാണ് ജാമ്യം അനുവദിച്ചത്.

Latest Stories

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം