കുടുംബ രാഷ്ട്രീയം ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു; പ്രധാനമന്ത്രി

കുടുംബ രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി കുടുബ രാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി കൊടുക്കാന്‍ കഴിഞ്ഞതില്‍ ഓരോ ബിജെപി അംഗവും അഭിമാനിക്കണം. ബിജെപിയുടെ 42ാം സ്ഥാപക ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ഓണ്‍ലൈനായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കുടുംബവാഴ്ചക്കാര്‍ ഭരണഘടനയെ വിലമതിക്കുന്നില്ല. ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ കുടുംബത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ രാജ്യത്തെ യുവജനങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നില്ലെന്ന് മോദി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പോരാടിയത് കുടുംബ രാഷ്ട്രീയത്തിനെതിരെയാണ്. ബിജെപിയുടെ ‘ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നാല് സംസ്ഥാനങ്ങളില്‍ തിരിച്ചെത്തി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു പാര്‍ട്ടി രാജ്യസഭയില്‍ 100ല്‍ എത്തിയതന്ന് മോദി പറഞ്ഞു.

ബിജെപിയുടെ ഓരോ പ്രവര്‍ത്തകരും രാജ്യത്തിന്റെ സ്വപ്നങ്ങളുടെ പ്രതിനിധികളാണ്. ബിജെപി ദേശസ്നേത്തില്‍ അര്‍പ്പിതരാണ്. എന്നാല്‍ എതിരാളികള്‍ക്ക് സ്വജനപക്ഷപാതം മാത്രമേ അറിയൂ.

ജനങ്ങള്‍ നിരാശയിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏത് പാര്‍ട്ടിയുടെ സര്‍ക്കാരായാലും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യില്ലെന്ന് ജനങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തെ ഓരോ പൗരനും അഭിമാനത്തോടെ പറയുന്നത് രാജ്യം അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നാണ്.

റഷ്യ ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. ഇന്ത്യ അതിന്റെ നയത്തില്‍ ഉറച്ചുനില്‍ക്കുകയും ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കുകയും ചെയ്തു. ഭയവും സമ്മര്‍ദ്ദവുമില്ലാതെ താല്‍പ്പര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഇന്ത്യയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ