അക്ബറിനെയും സീതയെയും ഒന്നിച്ച് പാര്‍പ്പിക്കരുത്; സിംഹങ്ങളെയും വെറുതെ വിടാതെ വിഎച്ച്പി

കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വിചിത്ര വാദവുമായി വിശ്വ ഹിന്ദു പരിഷത്ത്. സിലിഗുഡി സഫാരി പാര്‍ക്കില്‍ രണ്ട് സിംഹങ്ങളെ ഒന്നിച്ച് പാര്‍പ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് വിഎച്ച്പി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്നാണ് വിഎച്ച്പി ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്.

വനം വകുപ്പ് ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിഎച്ച്പി ബംഗാള്‍ ഘടകമാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് ഈ മാസം 20ന് പരിഗണിക്കും. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നിലാണ് വിഎച്ച്പിയുടെ വിചിത്ര ഹര്‍ജി എത്തിയത്.

ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നെത്തിച്ച സിംഹങ്ങളെയാണ് വിഎച്ച്പി വിവാദത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മൃഗങ്ങളുടെ പേര് മാറ്റാനാവില്ലെന്ന് സഫാരി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിലെത്തുന്നതിന് മുന്‍പ് തന്നെ സിംഹങ്ങള്‍ക്ക് പേരുണ്ടെന്നാണ് ബംഗാള്‍ വനംവകുപ്പ് വിശദമാക്കുന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി