2021-ലെ സെൻസസ് ഡിജിറ്റൽ രൂപത്തിൽ; ഇനി ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ്

രാജ്യത്തെ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒറ്റ തിരിച്ചറിയൽ കാർഡ് വേണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന വിവിധോദ്ദേശ്യ കാർഡാണ് ഉദ്ദേശിക്കുന്നത്.

2021-ലെ സെൻസസിനു വിവരശേഖരണം മൊബൈൽ ആപ്പ് വഴിയായിരിക്കും. ഭാവി ആസൂത്രണവും വികസന ക്ഷേമ പദ്ധതികളും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും. 2011 സെൻസസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മോദി സർക്കാർ 22 ക്ഷേമപദ്ധതികൾ നടപ്പാക്കിയത്.

ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെയും ‌തദ്ദേശസ്ഥാപന വാർഡുകളുടെയും അതിർത്തി പുനർനിർണയത്തിനും പുതിയ സെൻസസ് കണക്കുകൾ പ്രയോജനപ്പെടും. ജനന വിവരങ്ങൾ അപ്പോൾതന്നെ ചേർക്കപ്പെടും.

18 വയസ്സാകുമ്പോൾ വോട്ടർ കാർഡിന് അപേക്ഷിക്കാതെ തന്നെ വോട്ട് ചെയ്യാനുമാകും. മരിക്കുമ്പോൾ ആ വിവരവും ഓട്ടോമാറ്റിക് ആയി പുതുക്കും. എല്ലാ വിവരങ്ങളും ഒറ്റ കാർഡിൽ ബന്ധിപ്പിക്കാൻ ഡിജിറ്റൽ സെൻസസ് പ്രധാനമാണ്. പല നിയമപ്രശ്നങ്ങളും ‍അതുവഴി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

2021 മാർച്ച് 1 മുതലാകും സെൻസസ് പ്രവർത്തനങ്ങൾ. മഞ്ഞുവീഴ്ചയ്ക്കു സാദ്ധ്യതയുള്ള ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2020 ഒക്ടോബർ ഒന്നിനു തന്നെ തുടങ്ങും.

രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ ജനഗണ ഭവന്റെ പുതിയ കെട്ടിടത്തിനു തറക്കല്ലിടുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

 ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള (എൻപിആർ) വിവരശേഖരണവും സെൻസസ് പ്രവർത്തനങ്ങൾക്കൊപ്പം നടക്കുമെന്ന് അമിത് ഷാ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാകും അസം മാതൃകയിൽ രാജ്യമെങ്ങും പൗരത്വ രജിസ്റ്റർ തയ്യാറാക്കുകയെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. രാജ്യം മുഴുവൻ പൗരത്വ രജിസ്റ്റർ തയ്യാറാക്കി അനധികൃത താമസക്കാരെ പുറത്താക്കുമെന്ന് അമിത് ഷാ കഴിഞ്ഞയാഴ്ചയും ആവർത്തിച്ചിരുന്നു.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ