യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ

യാത്രക്കാരന് ബോർഡിംഗ് നിഷേധിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ. മതിയായ ടിക്കറ്റുണ്ടായിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഡിജിസിഎ പിഴ ചുമത്തിയത്.ബാംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡിജിസിഎ നടത്തിയ പരിശോധനയിലാണ് ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയത്.

യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിലും കമ്പനി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് പിഴ ചുമത്തിയത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ഡിജിസിഎ നിർദേശിച്ചു.

പ്രശ്നം പരിഹരിക്കാനുള്ള സംവിധാനങ്ങൾ പരാജയപ്പെട്ടാൽ വ്യോമയാന സുരക്ഷാ റെഗുലേറ്റർ തുടർനടപടികൾ സ്വീകരിക്കും. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, സാധുവായ ടിക്കറ്റുള്ള ഒരു യാത്രക്കാരന് ബോർഡിംഗ് നിരസിക്കപ്പെട്ടാൽ, എയർലൈൻ ഒരു ബദൽ ക്രമീകരണമോ നഷ്ടപരിഹാരമോ നൽകണം.

പ്രസ്തുത യാത്രക്കാരന് ഒരു മണിക്കൂറിനുള്ളിൽ ഒരു ഇതര ഫ്ലൈറ്റ് ക്രമീകരിക്കാൻ എയർലൈന് കഴിയുമെങ്കിൽ, നഷ്ടപരിഹാരം നൽകേണ്ടതില്ല. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതര ക്രമീകരണം നൽകാൻ എയർലൈനിന് കഴിയുന്നില്ലങ്കിൽ, മാനദണ്ഡമനുസരിച്ച് 10,000 രൂപ വരെ നഷ്ടപരിഹാരം നൽകണം. 24 മണിക്കൂറിന് ശേഷമുള്ള എല്ലാത്തിനും 20,000 രൂപ വരെ നഷ്ടപരിഹാരം നൽണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ