'പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധത്തില്‍ സ്ത്രീകളെ എത്തിച്ചത് ദിവസക്കൂലിക്ക്'; ജാമിയ മിലിയയില്‍ മാത്രം ചെലവായത് 5,000 മുതൽ 10,000 രൂപ വരെയെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം

ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചന നടത്തിയവർ ദിവസ വേതനം നല്‍കിയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകളെ കൊണ്ടുവന്നതെന്ന് പൊലീസ്. കർക്കർദുമ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഡല്‍ഹി പൊലീസിൻറെ പരാമർശം. ഷഹീൻബാഗിലും ജാമിയ മിലിയ സർവകലാശാലയ്ക്ക് സമീപവും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലാണ് ദിവസ വേതനം നല്‍കി സ്ത്രീകളെ പങ്കെടുപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റാരോപിതർ  മതത്തെയും സ്ത്രീത്വത്തെയും മാധ്യമ ശ്രദ്ധയെയും പരിചയായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

“ഷിഫ-ഉർ-റഹമാനും (ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗവും അലുമ്‌നി അസോസിയേഷൻ ഓഫ് ജെഎംഐ (AAJMI)പ്രസിഡന്റും) മറ്റുള്ളവരും ചേർന്നാണ് പണം സ്വരൂപിച്ചത്. പ്രധാനമായും പണത്തിൻറെ രൂപത്തിലും ബാങ്ക് അക്കൗണ്ടുകൾ വഴിയും സമ്പാദിച്ച തുക വിവിധയിടങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകൾക്ക്  ദൈനംദിന വേതനമായി നൽകുകയും ചെയ്തു”- കുറ്റപത്രത്തില്‍ പറയുന്നു.

ജാമിയ മിലിയ സർവകലാശാലയുടെ ഏഴാം നമ്പർ ഗേറ്റിനു മുന്നിലെ പ്രതിഷേധം നടന്ന പരസരത്ത് അലുമ്‌നി അസോസിയേഷൻ ഓഫ് ജെഎംഐ മൈക്ക്, പോസ്റ്റർ, ബാനറുകൾ, കയറുകൾ തുടങ്ങിയവ നൽകി. പ്രതിഷേധത്തിനായി വാടകയ്‌ക്കെടുത്ത ബസുകൾക്കും എ എ ജെ എം ഐ പണം നൽകിയെന്നും പൊലീസ് പറയുന്നു. ജാമിയയിലെ  ഗേറ്റ് നമ്പർ 7 ന്റെ മുന്നിലെ പ്രതിഷേധ സ്ഥലത്ത് മാത്രം AAJMI യുടെ ദൈനംദിന ചെലവ് 5,000 മുതൽ 10,000 രൂപ വരെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വാട്‌സ്ആപ്പ് ചാറ്റുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്നാണ് പൊലീസിന്റെ അവകാശവാദം.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. നേരത്തെ കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തതില്‍ വലിയ പ്രതിഷധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് മതനിരപേക്ഷ മുഖം നല്‍കി അക്രമാസക്തമായ കലാപത്തിന് തുടക്കമിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സഫൂറ സര്‍ഗാര്‍ പറഞ്ഞുവെന്ന ഡല്‍ഹി പൊലീസിന്റെ വാദം വിവാദത്തിലായിരുന്നു. അതേസമയം കുറ്റപത്രത്തില്‍ സഫൂറ സര്‍ഗാര്‍  ഒപ്പുവെച്ചിട്ടില്ല.

Latest Stories

IPL 2024: പാകിസ്ഥാൻ ഡ്രസിങ് റൂമിൽ സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ താരം അവനാണ്, ഞങ്ങൾ ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു: മുഹമ്മദ് റിസ്‌വാൻ

വിവാഹം കഴിഞ്ഞ് ഏഴ് ദിവസം; നവവധുവിന് നിരന്തരം മര്‍ദ്ദനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

ശൈലജക്കെതിരെയുള്ള ആക്രമണം കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനരീതിയെ വലിച്ചു താഴ്ത്തി; പൊതുജീവിതത്തില്‍ നിന്ന് സ്ത്രീകളെ അകറ്റിനിറുത്തുമെന്ന് എംഎ ബേബി

IPL 2024: മാസായിട്ടുള്ള തിരിച്ചുവരവ് എങ്ങനെ സാധ്യമാക്കി, പുച്ഛിച്ച സ്ഥലത്ത് നിന്ന് തിരിച്ചുവരവ് വന്നത് ആ കാരണം കൊണ്ട് ; ആർസിബി ബോളർ പറയുന്നത് ഇങ്ങനെ

ടിക്കറ്റ് ചോദിച്ച ടിടിഇ 'നോക്ക് ഔട്ട്'; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

ബലാത്സംഗം ചെയ്തുവെന്ന് നടിമാരുടെ ആരോപണം, 10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീടു; കാന്‍ ഫെസ്റ്റിവല്‍ പൊട്ടിത്തെറിക്ക് വേദിയാകും!

IPL 2024: ഇനി കാൽക്കുലേറ്റർ ഒന്നും വേണ്ട, ആർസിബി പ്ലേ ഓഫിൽ എത്താൻ ഇത് മാത്രം സംഭവിച്ചാൽ മതി; എല്ലാ കണ്ണുകളും ആ മൂന്ന് ടീമുകളിലേക്ക്

ഇന്തോനേഷ്യയില്‍ വന്‍ ദുരന്തം: വിനോദയാത്രക്കാരുമായി പോയ ബസ് കാറുകളെയും സ്‌കൂട്ടറുകളെയും ഇടിച്ച് തെറിപ്പിച്ചു; 11 പേര്‍ മരിച്ചു, 53 പേര്‍ക്ക് പരിക്ക്

തിരക്കഥാ വിവാദം അവസാനിക്കുന്നില്ല, തന്റെ കഥ മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍; 'മലയാളി ഫ്രം ഇന്ത്യ' വീണ്ടും വിവാദത്തില്‍