ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് എം.എഫ് ഹുസൈന്റെ പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായ എം.എഫ് ഹുസൈൻ്റെ രണ്ട് “ആക്ഷേപകരമായ” പെയിൻ്റിംഗുകൾ പിടിച്ചെടുക്കാൻ ഡെൽഹി ഹൈകോടതി ഉത്തരവിട്ടു. ഒരു ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന രണ്ട് പെയിൻ്റിംഗുകൾ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും “മതവികാരം വ്രണപ്പെടുത്തുന്നു” എന്നും ആരോപിച്ച് സമർപ്പിച്ച പരാതിയെത്തുടർന്നാണ് കലാസൃഷ്ടികൾ പിടിച്ചെടുക്കാൻ പോലീസിന് കോടതി തിങ്കളാഴ്ച അനുമതി നൽകിയത്.

2011-ൽ 95-ാം വയസ്സിൽ അന്തരിച്ച എം.എഫ് ഹുസൈൻ തൻ്റെ ചിത്രങ്ങളിൽ നഗ്ന ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചതിന് പലപ്പോഴും തിരിച്ചടി നേരിട്ടിട്ടുണ്ട്. ഒക്‌ടോബർ 26 മുതൽ ഡിസംബർ 14 വരെ ഡിഎജിയിലെ ഹുസൈൻ: ദി ടൈംലെസ് മോഡേണിസ്റ്റ് എന്ന പ്രദർശനത്തിലാണ് രണ്ട് ചിത്രങ്ങളും ഉൾപ്പെട്ടത്. ഇതുകൂടാതെ നൂറിലധികം ചിത്രങ്ങളും അവിടെ പ്രദർശിപ്പിച്ചു. അമിതാ സച്ച്ദേവ എന്ന അഭിഭാഷകയാണ് ഹിന്ദു ദൈവങ്ങളായ ഗണേശനെയും ഹനുമാനെയും നഗ്നസ്ത്രീ രൂപങ്ങൾക്കൊപ്പം ചിത്രീകരിച്ചിരുന്നു എന്നാരോപിച്ച് പരാതി സമർപ്പിച്ചത്.

2008-ൽ, സമാനമായ ഒരു പരാതിയിൽ സുപ്രീം കോടതി ഹുസൈനെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പെയിൻ്റിംഗുകൾ അശ്ലീലമല്ലെന്നും ഇന്ത്യൻ ഐക്കണോഗ്രഫിയിലും ചരിത്രത്തിലും നഗ്നത സാധാരണമാണെന്നും അന്ന് കോടതി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നതും ദേശീയ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്നതുമാണെന്ന് ആരോപിച്ച് പ്രവാസത്തിലായിരുന്ന ഹുസൈനെ വിളിച്ചുവരുത്തി അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടതും അന്ന് കോടതി തള്ളിയിരുന്നു.

തിങ്കളാഴ്ച പരാതി പരിഗണിക്കവെ ഡൽഹി പട്യാല ഹൗസ് കോടതിയിലെ ജഡ്ജി പറഞ്ഞു: “പോലീസ് ദൃശ്യങ്ങൾ ആക്സസ് ചെയ്യുകയും അവരുടെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.” അന്വേഷണമനുസരിച്ച്, പ്രദർശനം ഒരു സ്വകാര്യ സ്ഥലത്താണ് നടന്നതെന്നും കലാകാരൻ്റെ യഥാർത്ഥ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ മാത്രമായിരുന്നു ഇത് ഉദ്ദേശിച്ചതെന്നും ജഡ്ജി കൂട്ടിച്ചേർത്തു. അന്വേഷണത്തിൽ പോലീസിനെ സഹായിക്കുന്നുണ്ടെന്ന് ഡിഎജി പ്രസ്താവനയിൽ പറഞ്ഞു. പ്രദർശനം ഏകദേശം 5,000 സന്ദർശകരെ ആകർഷിച്ചുവെന്നും മാധ്യമങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നല്ല അവലോകനങ്ങൾ ലഭിച്ചതായും അതിൽ പറയുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍