ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് എം.എഫ് ഹുസൈന്റെ പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായ എം.എഫ് ഹുസൈൻ്റെ രണ്ട് “ആക്ഷേപകരമായ” പെയിൻ്റിംഗുകൾ പിടിച്ചെടുക്കാൻ ഡെൽഹി ഹൈകോടതി ഉത്തരവിട്ടു. ഒരു ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന രണ്ട് പെയിൻ്റിംഗുകൾ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും “മതവികാരം വ്രണപ്പെടുത്തുന്നു” എന്നും ആരോപിച്ച് സമർപ്പിച്ച പരാതിയെത്തുടർന്നാണ് കലാസൃഷ്ടികൾ പിടിച്ചെടുക്കാൻ പോലീസിന് കോടതി തിങ്കളാഴ്ച അനുമതി നൽകിയത്.

2011-ൽ 95-ാം വയസ്സിൽ അന്തരിച്ച എം.എഫ് ഹുസൈൻ തൻ്റെ ചിത്രങ്ങളിൽ നഗ്ന ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചതിന് പലപ്പോഴും തിരിച്ചടി നേരിട്ടിട്ടുണ്ട്. ഒക്‌ടോബർ 26 മുതൽ ഡിസംബർ 14 വരെ ഡിഎജിയിലെ ഹുസൈൻ: ദി ടൈംലെസ് മോഡേണിസ്റ്റ് എന്ന പ്രദർശനത്തിലാണ് രണ്ട് ചിത്രങ്ങളും ഉൾപ്പെട്ടത്. ഇതുകൂടാതെ നൂറിലധികം ചിത്രങ്ങളും അവിടെ പ്രദർശിപ്പിച്ചു. അമിതാ സച്ച്ദേവ എന്ന അഭിഭാഷകയാണ് ഹിന്ദു ദൈവങ്ങളായ ഗണേശനെയും ഹനുമാനെയും നഗ്നസ്ത്രീ രൂപങ്ങൾക്കൊപ്പം ചിത്രീകരിച്ചിരുന്നു എന്നാരോപിച്ച് പരാതി സമർപ്പിച്ചത്.

2008-ൽ, സമാനമായ ഒരു പരാതിയിൽ സുപ്രീം കോടതി ഹുസൈനെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പെയിൻ്റിംഗുകൾ അശ്ലീലമല്ലെന്നും ഇന്ത്യൻ ഐക്കണോഗ്രഫിയിലും ചരിത്രത്തിലും നഗ്നത സാധാരണമാണെന്നും അന്ന് കോടതി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നതും ദേശീയ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്നതുമാണെന്ന് ആരോപിച്ച് പ്രവാസത്തിലായിരുന്ന ഹുസൈനെ വിളിച്ചുവരുത്തി അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടതും അന്ന് കോടതി തള്ളിയിരുന്നു.

തിങ്കളാഴ്ച പരാതി പരിഗണിക്കവെ ഡൽഹി പട്യാല ഹൗസ് കോടതിയിലെ ജഡ്ജി പറഞ്ഞു: “പോലീസ് ദൃശ്യങ്ങൾ ആക്സസ് ചെയ്യുകയും അവരുടെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.” അന്വേഷണമനുസരിച്ച്, പ്രദർശനം ഒരു സ്വകാര്യ സ്ഥലത്താണ് നടന്നതെന്നും കലാകാരൻ്റെ യഥാർത്ഥ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ മാത്രമായിരുന്നു ഇത് ഉദ്ദേശിച്ചതെന്നും ജഡ്ജി കൂട്ടിച്ചേർത്തു. അന്വേഷണത്തിൽ പോലീസിനെ സഹായിക്കുന്നുണ്ടെന്ന് ഡിഎജി പ്രസ്താവനയിൽ പറഞ്ഞു. പ്രദർശനം ഏകദേശം 5,000 സന്ദർശകരെ ആകർഷിച്ചുവെന്നും മാധ്യമങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നല്ല അവലോകനങ്ങൾ ലഭിച്ചതായും അതിൽ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ