'പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റി, സിആർപിഎഫിന്റെ നീക്കമടക്കം കൈമാറി'; പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആർപിഎഫ് ജവാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ജവാൻ അറസ്റ്റിലായ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സിആർപിഎഫ് ജവാൻ പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റിയിരുന്നുവെന്നും കൈമാറിയത് ഏറെ നിർണായകമായ രേഖകളാണ് എന്ന വിവരങ്ങളാണ് പുറത്തുവന്നത്. സിആർപിഎഫിന്റെ നീക്കമടക്കം കൈമാറിയെന്നാണ് കണ്ടെത്തൽ.

ഇക്കഴിഞ്ഞ ദിവസമായിരുന്നു പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ജവാൻ മോത്തി റാം ജാട്ട് എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാൾ മാസം ഒരു തുകയും നിർണായക രേഖകൾക്ക് വേറെ തുകയുമാണ് കൈപ്പറ്റിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതിമാസം 3500 രൂപയായിരുന്നു ഇയാൾക്ക് ലഭിച്ചിരുന്നതെന്നും നിർണായക രേഖകൾക്ക് 12000 രൂപയും കൈപ്പറ്റിയെന്നും അന്വേഷണസംഘം കണ്ടെത്തി.

ഭീകരവാദികളുടെ സ്ഥാനം, സിആർപിഎഫിന്റെ നീക്കം, ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇയാൾ കൈമാറിയത്. ചണ്ഡീഗഡിലെ മാധ്യമ പ്രവർത്തകർ എന്ന പേരിലാണ് പാക് ചാരൻമാർ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത് എന്നും അന്വേഷണ സംഘം കണ്ടെത്തി. മോത്തി റാം ജാട്ടിനെ നിലവിൽ കേന്ദ്ര ഏജൻസികളും സിആർപിഎഫും ചോദ്യം ചെയ്യുകയാണ്. സിആർപിഎഫിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് മോത്തി റാം ജാട്ട്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍