ഭാരത് ബയോടെക്കിന്റെ കോവാക്സിന് മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് അനുമതി

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിനായ കോവാക്സിന് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചു.

പരീക്ഷണ ഘട്ടത്തിലുള്ള തങ്ങളുടെ കോവിഡ് -19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ നടത്താൻ അനുമതി തേടി ഹൈദരാബാദ് ആസ്ഥാനമായുള്ള മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക് ഒക്ടോബർ 2ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അപേക്ഷ നൽകിയിരുന്നു.

18 വയസിന് മുകളിലുള്ള 28,500 ആളുകളിൽ വാക്സിൻ പരീക്ഷണം നടത്തുമെന്നും ഡൽഹി, മുംബൈ, പട്‌ന, ലഖ്‌നൗ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ 19 സൈറ്റുകളിലായി പഠനം നടത്തുമെന്നും കമ്പനി അപേക്ഷയിൽ പറയുന്നു.

ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോൾ.

ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിന്റെ നിർമ്മാണത്തിനായി ആസ്ട്രാസെനെക്കയുമായി പങ്കാളിത്തമുള്ള പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അതിന്റെ ഇന്ത്യയിലെ വാക്സിനായി മനുഷ്യരിൽ നടത്തുന്ന രണ്ടും, മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ