സിംഹങ്ങളുടെ പേരിനെ ചൊല്ലിയുള്ള വിവാദം; വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി; പേര് മാറ്റാനുള്ള നടപടി ആരംഭിച്ചതായി വനംവകുപ്പ്

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതില്‍ വിമര്‍ശനം ഉന്നയിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. അക്ബര്‍-സീത എന്നീ പേരുകള്‍ നല്‍കിയത് ശരിയായ നടപടിയല്ലെന്ന് കോടതി അറിയിച്ചു. പേര് മാറ്റി വിവാദം ഒഴിവാക്കാനാണ് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആരാണ് മൃഗങ്ങള്‍ക്ക് ഇങ്ങനെയുള്ള പേരുകള്‍ നല്‍കുന്നത്. ദൈവങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സാഹിത്യകാരന്മാരുടെയും പേരുകള്‍ നാം മൃഗങ്ങള്‍ക്ക് നല്‍കാറുണ്ടോ. എന്തിനാണ് സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നുമൊക്കെ പേരിട്ട് വിവാദങ്ങളുണ്ടാക്കുന്നത്.

സീതയുടെ കാര്യം മാത്രമല്ല അക്ബറെന്ന പേര് നല്‍കിയതും അംഗീകരിക്കാനാവില്ല. മഹാനായ ഭരണാധികാരിയായിരുന്നു അക്ബര്‍. സിംഹങ്ങളുടെ പേര് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ പശ്ചിമബംഗാള്‍ വനംവകുപ്പ് സ്വീകരിക്കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സിംഹങ്ങള്‍ക്ക് പേര് നല്‍കിയത് ത്രിപുര സര്‍ക്കാര്‍ ആണെന്ന് വനംവകുപ്പ് വ്യക്തമാക്കി. സിംഹങ്ങളുടെ പേര് മാറ്റാനുള്ള നടപടി ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

Latest Stories

CSK VS RR: എന്നെ തടയാൻ മാത്രം കെല്പുള്ള ബോളർമാർ ഇവിടെയില്ല; ചെന്നൈക്കെതിരെ തകർപ്പൻ ഫോമിൽ സഞ്ജു സാംസൺ

CSK VS RR: 'ഇവൻ എന്നെ എയറിൽ കേറ്റും', ധോണി ആ ചെറിയ ചെക്കനെ കണ്ട് പഠിക്കണം എന്ന് ആരാധകർ; ചെന്നൈക്കെതിരെ തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ