സിംഹങ്ങളുടെ പേരിനെ ചൊല്ലിയുള്ള വിവാദം; വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി; പേര് മാറ്റാനുള്ള നടപടി ആരംഭിച്ചതായി വനംവകുപ്പ്

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതില്‍ വിമര്‍ശനം ഉന്നയിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. അക്ബര്‍-സീത എന്നീ പേരുകള്‍ നല്‍കിയത് ശരിയായ നടപടിയല്ലെന്ന് കോടതി അറിയിച്ചു. പേര് മാറ്റി വിവാദം ഒഴിവാക്കാനാണ് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ആരാണ് മൃഗങ്ങള്‍ക്ക് ഇങ്ങനെയുള്ള പേരുകള്‍ നല്‍കുന്നത്. ദൈവങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സാഹിത്യകാരന്മാരുടെയും പേരുകള്‍ നാം മൃഗങ്ങള്‍ക്ക് നല്‍കാറുണ്ടോ. എന്തിനാണ് സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നുമൊക്കെ പേരിട്ട് വിവാദങ്ങളുണ്ടാക്കുന്നത്.

സീതയുടെ കാര്യം മാത്രമല്ല അക്ബറെന്ന പേര് നല്‍കിയതും അംഗീകരിക്കാനാവില്ല. മഹാനായ ഭരണാധികാരിയായിരുന്നു അക്ബര്‍. സിംഹങ്ങളുടെ പേര് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ പശ്ചിമബംഗാള്‍ വനംവകുപ്പ് സ്വീകരിക്കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സിംഹങ്ങള്‍ക്ക് പേര് നല്‍കിയത് ത്രിപുര സര്‍ക്കാര്‍ ആണെന്ന് വനംവകുപ്പ് വ്യക്തമാക്കി. സിംഹങ്ങളുടെ പേര് മാറ്റാനുള്ള നടപടി ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി